തകര്‍ന്ന ഗ്വിറ്റാര്‍ ലേലത്തിന് പോയത്അഞ്ചുകോടി രൂപയ്ക്ക്
NewsWorld

തകര്‍ന്ന ഗ്വിറ്റാര്‍ ലേലത്തിന് പോയത്അഞ്ചുകോടി രൂപയ്ക്ക്

തൊണ്ണൂറുകളുടെ തുടക്കത്തില്‍ യുഎസ് റോക്ക് ബാന്‍ഡായ നിര്‍വാണയുടെ അന്തരിച്ച മുന്‍നിരക്കാരന്‍ കുര്‍ട്ട് കോബെയ്ന്‍ തകര്‍ത്ത ഗിറ്റാര്‍ 600,000 ഡോളറിന്ലേലത്തില്‍ വിറ്റു. അഞ്ചുകോടി ഇന്ത്യന്‍ രൂപയ്ക്ക് സമാനമാണിത്. കറുത്ത ഫെന്‍ഡര്‍ സ്ട്രാറ്റോകാസ്റ്റര്‍ ഗ്വിറ്റാര്‍ ന്യൂയോര്‍ക്കിലെ ഹാര്‍ഡ് റോക്ക് കഫേയില്‍ നടന്ന ലേലത്തിലാണ് വിറ്റത്.
1994 ല്‍ ജീവനൊടുക്കിയ കോബെയ്ന്‍, 1990-കളുടെ തുടക്കത്തില്‍ നിര്‍വാണ അവരുടെ ബ്രേക്ക്-ഔട്ട് ആല്‍ബമായ നെവര്‍മൈന്‍ഡില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ ഗിറ്റാര്‍ നശിപ്പിച്ചു. തകര്‍ന്ന ഉപകരണം വീണ്ടും ഒരുമിച്ച് ചേര്‍ത്തിട്ടുണ്ടെങ്കിലും, അത് ഇനി പ്ലേ ചെയ്യാന്‍ കഴിയില്ല,
ഗിറ്റാറില്‍ കോബെയ്‌നും സഹ ബാന്‍ഡ് അംഗങ്ങളായ ക്രിസ്റ്റ് നോവോസെലിക്കും ഡേവ് ഗ്രോലും ഒപ്പിട്ടിട്ടുണ്ട്.
കോബെയ്ന്‍ തന്റെ ഐതിഹാസികമായ എംടിവി അണ്‍പ്ലഗ്ഡ് പ്രകടനത്തിനായി ഉപയോഗിച്ച അക്കോസ്റ്റിക് ഗിറ്റാര്‍ 1993-ന്റെ അവസാനത്തില്‍ 6 മില്യണ്‍ ഡോളറിനാണ് വിറ്റത്. കോബെയ്ന്‍ ലഹരിവസ്തുക്കളുടെ ആസക്തിയോടും വിഷാദത്തോടും പൊരുതുകയും ഭാര്യ കോര്‍ട്ട്നി ലവുമായി പ്രക്ഷുബ്ധമായ ബന്ധം പുലര്‍ത്തുകയും ചെയ്തു. 1994 ഏപ്രിലില്‍ 27-ാം വയസ്സില്‍ അദ്ദേഹം ആത്മഹത്യ ചെയ്തു.

Related Articles

Post Your Comments

Back to top button