Latest News

പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രിയെ കരിങ്കൊടി കാട്ടി, ചെളി എറിഞ്ഞു, പ്രതിഷേധം ശക്തം

ഭോപ്പാല്‍: മധ്യപ്രദേശിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രിക്ക് നേരെ പ്രതിഷേധം. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെതിരെയാണ് ശക്തമായ പ്രതിഷേധമുണ്ടായത്. ഷിയോപുര്‍ മേഖലയില്‍ നിന്നാണ്് കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ന്നത്.

നഗരത്തിലെ പ്രധാന മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്നതിനിടെ തോമറിനെ തള്ളിയിടാന്‍ രണ്ട് പേര്‍ ശ്രമിച്ചു. അദ്ദേഹത്തെ കരിങ്കൊടി കാണിക്കുകയും ചെളി എറിയുകയും ചെയ്തു. മന്ത്രിയുടെ വാഹനവ്യൂഹത്തെതടയാന്‍ ശ്രമിക്കുകയും ചെയ്തു. പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

ഷിയോപുര്‍ മേഖലയില്‍ ആറ് പേരാണ് പ്രളയത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. പ്രളയ മുന്നറിയിപ്പ് നല്‍കുന്നതില്‍ ജില്ലാ ഭരണകൂടം പരാജയപ്പെട്ടെന്നും പ്രളയം കൈകാര്യം ചെയ്യുന്നതില്‍ അധികൃതര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്നും് പ്രതിഷേധക്കാര്‍ വിമര്‍ശിച്ചു.

ചിലര്‍ അഭ്യൂഹം പ്രചരിപ്പിച്ചതാണ് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയതെന്ന് തോമര്‍ പ്രതികരിച്ചു. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ എട്ട് ജില്ലകളിലാണ് പ്രളയം ബാധിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button