Kerala NewsLatest News

വേഷം മാറി 17 കാരന്‍ മൂന്നു വര്‍ഷമായി ലോക്കോ പൈലറ്റായി ട്രെയിന്‍ ഓടിക്കുന്നു, ഞെട്ടി റെയില്‍വേ

ചെന്നൈ: ആള്‍മാറാട്ടം നടത്തി വര്‍ഷങ്ങളായി ലോക്കോ പൈലറ്റുമാരായി ട്രെയിന്‍ ഓടിച്ച രണ്ട് യുവാക്കള്‍ പിടിയില്‍. സംഭവത്തില്‍ 17കാരനും, 22കാരനായ ഇസ്രാഫിലുമാണ് റെയില്‍വേ പൊലീസിന്റെ് പിടിയിലായത്. ഇരുവരും ബംഗള്‍ മൂര്‍ഷിദാബാദ് സ്വദേശികളാണ്. ബംഗാളില്‍ നിന്ന് ജോലി തേടി തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ കഴിഞ്ഞ ദിവസം തമിഴനാട്ടിലെ ഈ റോഡില്‍ വെച്ചാണ് ഇവരെ റെയില്‍വേ പൊലീസ് പിടികൂടിയത്. റെയില്‍വേ ലോക്കോ പൈലറ്റ് യൂണിഫോമിലായിരുന്നു ഇരുവരും. സംശയം തോന്നിയ ഇവരെ റെയില്‍വേ പൊലീസ് പിടികൂടുകയായിരുന്നു.

പതിനേഴുകാരന്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ട്രെയിന്‍ എന്‍ജിന്‍ ഓടിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മൂന്നുമാസമായി ഇസ്രാഫിലും ട്രെയിന്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ട്രയിന്‍ ഓടിച്ചിരുന്നു എന്നറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് റെയില്‍വേ അധികൃതര്‍. ലോക്കോ പൈലറ്റിന്റെ സാമഗ്രികളും പതാകയും നെയിംബാഡ്ജമുള്ള ലോക്കോ പൈലറ്റ് യൂണിഫോമും ഇവരുടെ കൈയ്യില്‍ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ ആര്‍.പി.എഫ് ഇരുവരെയും പിടികൂടുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍, ബംഗാളിലെ ഒരു ലോക്കോപൈലറ്റ് ട്രെയിന്‍ ഓടിക്കാനായി ഇരുവര്‍ക്കും പരിശീലനം നല്‍കിയതായി തെളിഞ്ഞു. 17കാരന് 10,000 രൂപമുതല്‍ 15,000 വരെ ലോകോപൈലറ്റ് കൂലിയായി നല്‍കിയിരുന്നു. ഇരുപത്തി രണ്ടുകാരനായ ഇസ്രാഫിലിന മൂന്നുമാസം മുന്‍പ് ലോകോ പൈലറ്റ് പരിശീലനം നല്‍കുകയായിരുന്നു. ഇവരെ ഉപയോഗിച്ച ലോക്കോ പൈലറ്റിനെ കണ്ടെത്തന്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം താന്‍ മൂന്നുവര്‍ഷമായി ട്രെയിന്‍ ഓടിക്കാറുണ്ടെന്നും’ ബംഗാളില്‍ നിന്നുള്ള ഒരു ലോക്കോ പൈലറ്റ് അസിസ്റ്റന്റ് ലോക്കോ പൈലറ്റായി ഇരുവരെയും പരിശീലിപ്പിക്കുകയായിരുന്നു എന്നും പതിനേഴുകാരന്‍ പറഞ്ഞു. ശേഷം അയാള്‍ക്ക് പകരം ഇരുവരും ചേര്‍ന്ന് ട്രെയിന്‍ ഓടിക്കും. യഥാര്‍ഥ ലോക്കോ പൈലറ്റ് ഇരുവര്‍ക്കും യൂണിഫോമും നെയിം ബാഡ്ജും മറ്റ് വസ്തുക്കളും നല്‍കിയിരുന്നെന്നും ഗുഡ്‌സ് ട്രെയിനുകളും പാസഞ്ചര്‍ ട്രെയിനുകളും ഇരുവരും ഓടിച്ചിരുന്നെന്നും് ഇവര്‍ പോലീസിനോട് പറഞ്ഞു. ലോക്കോ പൈലറ്റുമാരല്ലാത്ത ഇവര്‍, ട്രെയിന്‍ ഓടിച്ചിരുന്നു എന്നത് അറിഞ്ഞ് റെയില്‍വേ അധികൃതര്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ്.
ആള്‍മാറാട്ടം നടത്തിയുളള ജോലി തട്ടിപ്പുകള്‍ നിരവധിയാണെങ്കിലും ഈ സംഭവം എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഒന്നുതന്നെയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button