Kerala NewsLatest News

സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ കൂടുതല്‍ വ്യവസായികളെത്തുന്നുവെന്ന് മന്ത്രി പി. രാജീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാവസായിക നിക്ഷേപം നടത്താന്‍ കൂടുതല്‍ കമ്ബനികള്‍ തയാറായതായി വ്യവസായ മന്ത്രി പി. രാജീവ്. പ്രമുഖ ഐടി കമ്ബനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) 600 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതില്‍ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

കാക്കനാട് കിന്‍ഫ്ര ഇലക്‌ട്രോണിക് ആന്‍റ് മാനുഫാക്ചറിംഗ് ക്‌ളസ്റ്ററിലാണ് പുതിയ നിക്ഷേപ പദ്ധതി. ഇതു സംബന്ധിച്ച ധാരണാപത്രം ഉടന്‍ ഒപ്പുവക്കും. ഐടി, ഐടിഇഎസ്, ഡാറ്റ പ്രോസസിംഗ് കാമ്ബസാണ് ടിസിഎസിന്‍റെ പദ്ധതി. 600 കോടി രൂപയുടെ രണ്ടാംഘട്ട വികസനവും പദ്ധതിയിലുണ്ട്. അഞ്ചു മുതല്‍ ഏഴുവരെ വര്‍ഷത്തിനുള്ളില്‍ 20,000 പേര്‍ക്ക് ഈ പദ്ധതിയിലൂടെ തൊഴില്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

വി ഗാര്‍ഡിന്‍റെ ഇലക്‌ട്രോണിക് ലാബ്, ടെസ്റ്റിംഗ് ലാബ്, റിലയബിലിറ്റി ലാബ് പദ്ധതിക്കായി കിന്‍ഫ്ര ഇഎംസി ലാബില്‍ ഭൂമി അനുവദിച്ചിട്ടുണ്ട് . 120 കോടി രൂപയുടെ നിക്ഷേപത്തിലൂടെ 800 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക.

നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button