indiaLatest NewsNationalNews

വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്‌പോർട്ട് ഉപയോഗിച്ച് മദ്യം വാങ്ങിയതായി കണ്ടെത്തൽ

രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നടന്ന മദ്യവിതരണ തട്ടിപ്പിനെക്കുറിച്ച് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം ആരംഭിച്ചു. മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്‌പോർട്ട് വിവരങ്ങൾ ഉപയോഗിച്ചാണ് അധിക കുപ്പികൾ വിറ്റതായി സംശയിക്കുന്നു.

ഷോപ്പിൽ എത്തുന്ന യാത്രക്കാർക്ക് ലഘുഭക്ഷണം വാഗ്ദാനം ചെയ്ത് പാസ്‌പോർട്ട് വിവരങ്ങൾ ശേഖരിക്കുകയായിരുന്നു പ്രധാന രീതി. ഇതിലൂടെ ചിലർക്കു നിയമപരമായി അനുവദനീയമായ അളവിനേക്കാൾ കൂടുതൽ മദ്യം ലഭിച്ചതായി കണ്ടെത്തി.

നിയമം പ്രകാരം ഓരോ യാത്രക്കാരനും പരമാവധി രണ്ട് ലിറ്റർ വിദേശമദ്യമാണ് വാങ്ങാനാവുക. എന്നാൽ, മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്‌പോർട്ട് നമ്പർ ഉപയോഗിച്ച് മറ്റുള്ളവർക്ക് അധികമായി മദ്യം നൽകിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. അധിക കുപ്പികളുടെ ബില്ലുകൾ പോലും മദ്യം വാങ്ങാത്ത യാത്രക്കാരുടെ പേരിലാണ് അടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Tag: Passengers found using passports to purchase alcohol at airport duty-free shop

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button