CinemaLatest News

നീലച്ചിത്രങ്ങള്‍ക്ക് വിലക്ക് വീഴാതിരിക്കാന്‍ പ്ലാന്‍ ബി; രാജു കുന്ദ്രയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍

മുംബൈ: നീലച്ചിത്ര നിര്‍മാണ -വിതരണ കേസില്‍ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രക്ക് കുരുക്കായി കൂടുതല്‍ തെളിവുകള്‍.നീലച്ചിത്ര നിര്‍മാണ റാക്കറ്റിന്‍റെ വാട്സ്ആപ് ഗ്രൂപ്പായ ‘എച്ച്‌ അക്കൗണ്ട്’ വഴിയാണ് ഇവര്‍ ആശയ വിനിമയം നടത്തുന്നതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

നീലച്ചിത്ര നിര്‍മാണ റാക്കറ്റുമായി ബന്ധപ്പെട്ട രാജ് കുന്ദ്രയുടെ വാട്സ്ആപ് ചാറ്റുകള്‍ പുറത്തുവന്നു. കുന്ദ്രയുടെ നീലച്ചിത്ര ആപ്പായ ഹോട്ട്ഷോട്ടിന് ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ വിലക്കുവീണാല്‍ അവതരിപ്പിക്കാനുള്ള പുതിയ ആപ്പിനെക്കുറിച്ചും പ്ലാന്‍ ബിയെക്കുറിച്ചും ചര്‍ച്ച െചയ്യുന്നുണ്ട്.

ഗ്രൂപ്പിലെ അംഗമായ പ്രദീപ് ബക്ഷി ആപ്പ് നീക്കം ചെയ്തത് സംബന്ധിച്ച അവലോകനവും ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍ ആപ്പ് നീക്കം ചെയ്യാനുള്ള കാരണവും വിവരിക്കുന്നുണ്ട്. ആപ്പില്‍നിന്ന് നിന്ന് ലഭിക്കുന്ന വരുമാനത്തെക്കുറിച്ചും ചാറ്റില്‍ പ്രതിപാദിക്കുന്നുണ്ട്. ആപ്പ് നല്ല വരുമാനം നല്‍കുന്നുണ്ടെന്നും എന്നാല്‍ അശ്ലീല ഉള്ളടക്കമുള്ളതിനാല്‍ ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍ നീക്കം ചെയ്തുവെന്നും ചാറ്റില്‍ പറയുന്നു..

ഇതിന് മറുപടിയായി പ്ലാന്‍ ബി പരമാവധി രണ്ടു മൂന്ന് ആഴ്ചക്കുള്ളില്‍ നടക്കുമെന്നും പുതിയ ആപ്പ് േഫാണില്‍ ലഭ്യമാകുന്നത് അനുഗ്രഹമാകുമെന്നും രാജ് കുന്ദ്ര മറുപടി നല്‍കിയിരിക്കുന്നത് ചാറ്റില്‍ കാണാം.

സംഭാഷണത്തിനിടയില്‍, റോബ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഹോട്ട്ഷോട്ട് എന്ന അക്കൗണ്ടില്‍നിന്ന് പുതിയ ആപ്പ് പുറത്തിറക്കുന്നതുവരെ അശ്ലീല ഉള്ളടക്കം നീക്കം ചെയ്യാനും പ്ലേ സ്റ്റോറിന് പുതിയ അപ്പീല്‍ നല്‍കാനും ആവശ്യപ്പെടുന്നത് കാണാം.

ബോളിഫെയിം എന്ന ആപ്പാണ് പ്ലാന്‍ ബി. ഇതിന്‍റെ േലാഗോ അടക്കം തയാറാക്കി അവസാനഘട്ട ഒരുക്കത്തിലാണെന്ന് രാജ് കുന്ദ്ര പറയുന്ന ചാറ്റും പുറത്തുവന്നിരുന്നു. ആപ്പില്‍നിന്ന് വരുമാനം നേടുന്നത് രാജ് കുന്ദ്രയാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം കുന്ദ്ര നിഷേധിക്കുകയാണ്.

രാജ് കുന്ദ്രക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും മുഖ്യ സൂത്രധാരനാണെന്നും പൊലീസ് അറിയിക്കുകയായിരുന്നു. നീലച്ചിത്ര നിര്‍മാണ വിതരണവുമായി ബന്ധപ്പെട്ട് 10 പേരാണ് ഇതുവരെ അറസ്റ്റിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button