വഞ്ചനാക്കേസ്; നടൻ നിവിൻ പോളിക്ക് പൊലീസ് നോട്ടീസ്

വഞ്ചനക്കേസുമായി ബന്ധപ്പെട്ട് നടൻ നിവിൻ പോളിക്ക് തലയോലപ്പറമ്പ് പൊലീസ് നോട്ടീസ് അയച്ചു. സംവിധായകൻ എബ്രിഡ് ഷൈനും ഹാജരാകാൻ നിർദ്ദേശം ലഭിച്ചു. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമർപ്പിക്കണമെന്നും നോട്ടീസിൽ പറയുന്നു.
നിർമ്മാതാവ് ഷംനാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത, നിവിൻ പോളി നായകനായ മഹാവീര്യർ എന്ന സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായിരുന്ന ഷംനാസ്, 1.90 കോടി രൂപ തട്ടിയെടുത്തുവെന്നാരോപിച്ച് പരാതി നൽകിയിരുന്നു. കേസിൽ നിവിൻ പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയും ആക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പരാതിക്കാരന്റെ ആരോപണം പ്രകാരം, മഹാവീര്യർ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപയും, പിന്നീട് ആക്ഷൻ ഹീറോ ബിജു 2 ചിത്രത്തിൽ നിർമ്മാണ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 1.90 കോടി രൂപയും പ്രതികൾ കൈപ്പറ്റി. കരാർ തയ്യാറാക്കിയതിന് ശേഷം മൂവർക്കും ഇടയിൽ അഭിപ്രായഭിന്നത ഉണ്ടായി. ഷംനാസിന്റെ നിർമ്മാണ കമ്പനിയെ ഒഴിവാക്കി ചിത്രത്തിന്റെ ഓവർസീസ് അവകാശം വിറ്റുവെന്നും ഇതിലൂടെ സാമ്പത്തിക നഷ്ടമുണ്ടായെന്നും പരാതിയിൽ പറയുന്നു.
Tag: Police notice issued to actor Nivin Pauly in fraud case