keralaKerala NewsLatest News

ആർ‌എസ്എസിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ജീവനൊടുക്കിയ യുവാവ് ഒന്നിലധികം ക്യാമ്പുകളിൽ പങ്കെടുത്തിരുന്നുവെന്ന് പൊലീസ്

ആർ‌എസ്എസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ജീവനൊടുക്കിയ കോട്ടയം സ്വദേശിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ, യുവാവ് ആർ‌എസ്എസിന്റെ ഒന്നിലധികം ക്യാമ്പുകളിൽ പങ്കെടുത്തിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ലൈംഗികാതിക്രമം നേരിട്ടതായും ജീവനൊടുക്കുമെന്ന് പറഞ്ഞിരുന്നതായും യുവാവിന്റെ സുഹൃത്തുക്കൾ പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്. കൂടാതെ ഒസിഡി ചികിത്സയ്ക്കായി സമീപിച്ചിരുന്ന രണ്ട് ഡോക്ടർമാരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തി.

യുവാവിന്റെ വാട്ട്സ്ആപ്പ് ചാറ്റുകളും കോളിന്റെ വിശദാംശങ്ങളും (CDR) പൊലീസ് പരിശോധിക്കാൻ ഒരുങ്ങുകയാണ്. അതേസമയം, യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് നടപടിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 8 മണിക്ക് കാഞ്ഞിരപ്പള്ളിയിലെ ഡിവൈഎസ്പി ഓഫീസിലേക്കാണ് ഡിവൈഎഫ്ഐയുടെ മാർച്ച്, പിന്നാലെ 10 മണിയോടെ യൂത്ത് കോൺഗ്രസിന്റെ മാർച്ചും നടക്കും. യുവാവിനെ പീഡിപ്പിച്ചതായി ആരോപിക്കപ്പെട്ട നിതീഷ് മുരളീധരനെ അറസ്റ്റ് ചെയ്യണമെന്നതാണ് സംഘടനകളുടെ പ്രധാന ആവശ്യം.

കഴിഞ്ഞ ദിവസം യുവാവിന്റെ മരണത്തിന് മുൻപായി റെക്കോർഡ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്തിരുന്ന വീഡിയോ പുറത്തുവന്നു. വീഡിയോയിൽ, ആർ‌എസ്എസ് പ്രവർത്തകനായ നിതീഷ് മുരളീധരൻ (കണ്ണൻ ചേട്ടൻ) തന്നെയാണ് തനിക്ക് ലൈംഗിക പീഡനം നടത്തിയത് എന്ന് യുവാവ് ആരോപിക്കുന്നു. തനിക്ക് മൂന്ന്–നാല് വയസ്സുള്ളപ്പോൾ മുതൽ ഇയാളുടെ പീഡനം അനുഭവിക്കേണ്ടി വന്നതായും, അതാണ് ഒസിഡി പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾക്കും കാരണം എന്ന് വീഡിയോയിൽ പറയുന്നു.

സെപ്റ്റംബർ 14നാണ് യുവാവ് ജീവൻ ഒടുക്കിയത്. കോട്ടയം വഞ്ചിമല സ്വദേശിയായ ഇയാൾ, മരണത്തിന് തൊട്ടുമുമ്പ് ആർ‌എസ്എസിനെതിരെ കുറിപ്പ് എഴുതുകയും അതിനെ ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ആ കുറിപ്പ് പൊതുവിൽ പ്രസിദ്ധമായി. കുറിപ്പിലും വീഡിയോയിലും യുവാവ് ശാഖയിൽ ആർ‌എസ്എസ് പ്രവർത്തകർ ലൈംഗികമായി പീഡിപ്പിച്ചതായി, കൂടാതെ നാലാം വയസ്സിൽ തന്നെ ഒരു ആർ‌എസ്എസ് പ്രവർത്തകനാൽ ബലാത്സംഗം ചെയ്യപ്പെട്ടതായും, സംഘടനയിലെ ഒരുപാടുപേരിൽ നിന്നും പീഡനം നേരിട്ടതായും വ്യക്തമാക്കിയിരുന്നു.

Tag: Police say the youth committed suicide after making allegations against the RSS had attended multiple camps

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button