CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

രോഗിയായെത്തിയ യുവതിയുടെ അടിവയറ് പരിശോധിക്കുന്നതിനിടെ പുരോഹിതന്റെ അതിരുവിട്ടു പെരുമാറ്റം പീഡനം വരെ എത്തി.

കോട്ടയം/ പരമ്പരാഗത ചികിത്സ നടത്തിവരുന്ന പുരോഹിതൻ രോഗിയായെത്തിയ യുവതിയുടെ അടിവയറ് പരിശോധി ക്കുന്നതിനിടെ അതിരുവിട്ടു പെരുമാറ്റം പീഡനം വരെ എത്തി. അടിവയറ്റിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്നു അമ്മയോടൊപ്പം ആയുർവേദ ആശുപത്രിയിലെത്തിയ 22കാരിയാണ് പീഡന ത്തിനിരയായത്. ഡോക്ടറായ ഫാ.റജി പാലക്കാടൻ യുവതിയെ പരിശോധിക്കുന്നതിനിടയിലാണ് പീഡനം നടന്നത്. വർഷങ്ങളായി അടിമാലിയിൽ പരമ്പരാഗത ചികിത്സ നടത്തിവരികയായിരുന്ന പുരോഹിതനായ റജി, അടിവയറ് പരിശോധിക്കുന്നതിനിടെ അതിരുവിട്ടു പെരുമാറിയെന്നാണ് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്. ആശുപത്രിയിൽ നിന്ന് ഇറങ്ങിയോടിയ യുവതി അമ്മയോട് വിവരം പറഞ്ഞു. തുടർന്ന് വീട്ടിലെത്തി പിതാവിനോടും സഹോദരനോടും കാര്യങ്ങൾ വ്യക്തമാക്കുകയുമായിരുന്നു.

യുവതിയുടെ ബന്ധുക്കൾ ആശുപത്രിയിലെത്തി ഡോക്ടറോട് സംസാരിക്കാൻ എത്തിയെങ്കിലും പുരോഹിതൻ അതിനകം സ്ഥലം വിട്ടിരുന്നു. തുടർന്ന് പിതാവും സഹോദരനും അടിമാലി സ്റ്റേഷ നിലെത്തി സി.ഐ അനിൽ ജോർജിനോട് പരാതി അറിയിച്ചു. ഇതോടെയാണ് കേസ് രജിസ്റ്റർ ചെയ്തു ഫാ.റജിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് റിമാൻഡിലായ ഫാ. റജി കഴിഞ്ഞയാഴ്ച ജാമ്യത്തിലിറങ്ങി. പെൺകുട്ടിയെ പീഡിപ്പിച്ചില്ലെന്നും പരിശോധ നയുടെ ഭാഗമായി ചില ഭാഗങ്ങളിൽ തൊടുക മാത്രമാണ് ചെയ്തതെ ന്നുമാണ് ആദ്യം പുരോഹിതൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ, വേണ്ടപോലെ ചോദ്യം ചെയ്തപ്പോൾ പുരോഹിതൻ നടന്ന കാര്യ ങ്ങൾ തത്ത പറയുംപോലെ വിളമ്പി. ആയുർവേദ ആശുപത്രി യിൽ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പുരോഹി തനെതിരെ കുറ്റപത്രം രണ്ടാഴ്ചക്കുള്ളിൽ കോടതിയിൽ സമർപ്പിക്കാ ൻ കഴിയുമെന്നാണ് അടിമാലി സി.ഐ അനിൽ ജോർജ് പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button