അമ്മയുടെ ശരീരത്തിൽ മകൻ ചിത്രം വരച്ചാൽ എന്ത് ലൈംഗികതയെന്ന് രഹ്ന ഫാത്തിമ, ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി.

നഗ്നശരീരത്തില് മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച സംഭവത്തില്‍ പോലീസ് തേടുന്ന രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. തനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നാണ് രഹ്ന ഫാത്തിമ ഹൈക്കോടതിയെ അറിയിച്ചത്. ബാലാവകാശ കമ്മീഷനാണ് രഹ്നയ്ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച സംഭവത്തില്‍ കേസെടുത്ത പോലീസ്, രഹ്ന ഫാത്തിമയുടെ കൊച്ചിയിലെ വീട്ടില്‍ വ്യാഴാഴ്ച റെയ്ഡ് നടത്തിയിരുന്നു. ലാപ്ടോപ്, കുട്ടികൾ പെയിന്റ് ചെയ്യാന്‍ ഉപയോഗിച്ച ബ്രഷ്, ചായങ്ങള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. പോലീസ് എത്തിയപ്പോള്‍ രഹ്ന കോഴിക്കോടിനു പോയിരിക്കുകയാണെന്നാണു ഭര്‍ത്താവ് അറിയിച്ചത്. അറസ്റ്റിനൊരുങ്ങിയാണു പോലീസ് എത്തിയിരുന്നത്.
അതേസമയം, മക്കൾ നെഞ്ചിൽ ചിത്രം വരച്ചതിന്റെ പേരിൽ ഇപ്പോൾ കേസും കോലാഹലവുമായി വരുന്നത് വർഗീയ കോമരങ്ങളെന്ന് രഹ്ന ഫാത്തിമ ഒരു പ്രമുഖ ചാനലിനോട് പറഞ്ഞത്. ‘എന്റെ ശരീരവും എന്റെ പേരുമാണ് ഒരു വിഭാഗത്തിന്റെ പ്രശ്നം. മക്കൾ മക്കൾ വരച്ചപ്പോൾ മാത്രമല്ല, ജെസ്‍ല മാടശേരി തന്റെ ശരീരത്ത് ബോഡി ആർട് ചെയ്തപ്പോഴും ഇതേ മുറവിളി ഉയർന്നിരുന്നു. ശരീരം എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണമാണെന്നു ഞാൻ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. സംശയമുള്ളവർക്ക് അന്നത്തെ വിഡിയോ എടുത്തു നോക്കിയാൽ അതിന്റെ കമന്റുകൾ കാണാം. ഒരു സ്ത്രീയുടെ നെഞ്ചിലെ വസ്ത്രം മാറിക്കിടന്നാൽ അതിൽ അശ്ലീലം കാണുന്നവർ അറിയണം, അശ്ലീലം കാണുന്നവന്റെ കണ്ണുകളിലാണ്.’ രഹ്ന ഫാത്തിമ പറഞ്ഞു.
അമ്മയുടെ ശരീരത്തിൽ മകൻ ചിത്രം വരച്ചാൽ അതിൽ എന്ത് ലൈംഗികതയാണ് നിയമത്തിനു കാണാനാകുക എന്നറിയില്ല. ഞാൻ നേരത്തേ പറഞ്ഞിട്ടുള്ളതു പോലെ ശരീരമാണ് എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണം. അതു തുടക്കം മുതൽ ഞാൻ പറയുന്നതാണ്. ഇനിയും പറയും. സ്ത്രീയുടെ ശരീരത്തെ വെറും ലൈംഗികതയ്ക്കുവേണ്ടി മാത്രമുള്ള ഉപകരണമായി കാണുന്നവരോടുള്ള എന്റെ പ്രതികരണമാണ് ശരീരത്തിലൂടെ
ഞാൻ പറയുന്നത്. ഒരു വിഡിയോയിലൂടെ ആകാശം ഇടിഞ്ഞു വീണെന്നു കരുതുന്നവരെ നിയമപരമായിത്തന്നെ നേരിടാനാണ് തീരുമാനം. ആരെയും ഭയന്ന് നിലപാടുകളിൽനിന്ന് പിന്നാക്കം പോകാനില്ല. രഹ്ന ഫാത്തിമ പറഞ്ഞിരിക്കുന്നു.