ശബരിമല സ്വർണക്കൊള്ള അന്വേഷണം ശക്തമായി മുന്നോട്ട്; കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് വ്യക്തമാക്കി. കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാണെന്നും, അന്വേഷണത്തിൽ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് വ്യക്തമായും പുറത്തുവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, ശബരിമല സ്വർണകടത്ത് കേസിൽ ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥരുടെ അറസ്റ്റ് സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം (SIT) നടപടിയെടുക്കാൻ ഒരുങ്ങുകയാണ്. ദ്വാരപാലക ശിൽപ്പത്തിലെ പാളികളിൽ നിന്നാണ് സ്വർണം കടത്തിയത് എന്ന് കണ്ടെത്തിയ കേസിൽ 10 പ്രതികളാണ് നിലവിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതുവരെ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരി ബാബുവിന്റെയും അറസ്റ്റ് മാത്രമാണ് നടന്നിട്ടുള്ളത്.
തട്ടിയെടുത്ത സ്വർണം കൈവശം ഉണ്ടായിരുന്നുവെന്നും, ഉണ്ണികൃഷ്ണൻ പോറ്റിയും ‘സ്മാർട്ട് ക്രിയേഷൻസും’ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ കൽപേഷ് എന്ന വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ SITയ്ക്ക് ലഭിച്ചിട്ടുണ്ട്. അന്വേഷണം ഇടനിലക്കാരിലേക്കും മുകളിലധികാരികളിലേക്കും എത്തുന്നതിനുമുമ്പ്, ചില ദേവസ്വം ജീവനക്കാരെ കൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് സംഘം. ഇപ്പോഴത്തെ പ്രതിപട്ടികയിൽ മുരാരിബാബു (സർവീസിലുള്ള)വും അസിസ്റ്റന്റ് എഞ്ചിനീയർ സുനിൽകുമാറും ഉൾപ്പെടുന്നു.
അന്വേഷണം ഇനി മുൻ ദേവസ്വം സെക്രട്ടറിമാർ, തിരുവാഭരണം കമ്മീഷണർമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ തുടങ്ങിയവരിലേക്കും വ്യാപിക്കും. ഇന്നലെ മുരാരിബാബുവിന്റെയും മറ്റു പ്രതികളുടെ വീടുകളിലുമാണ് SIT പരിശോധന നടത്തിയത്. കൂടുതൽ തെളിവുകൾ ശേഖരിച്ചതിനുശേഷം മുരാരിബാബുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കുമെന്നാണ് അന്വേഷണ സംഘം സൂചന നൽകുന്നത്.
Tag: Sabarimala gold robbery investigation moving forward strongly; Devaswom Board President says punishment for the culprits is certain



