ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ സൗദി റദ്ദാക്കി.

റിയാദ്∙ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും, സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കും ഉള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കിയതായി റിയാദിലെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഇന്ത്യയില്‍ കോവിഡ്-19 വ്യാപനം കൂടിയ സാഹചര്യത്തിലാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഈ തീരുമാനം എടുത്തിരിക്കുന്നത്.
സൗദിയിലെ ഒട്ടേറെ പ്രവാസി മലയാളികള്‍ അവധിക്ക് നാട്ടില്‍ എത്തിയ ശേഷം മടങ്ങി പോകാൻ കാത്തിരിക്കുമ്പോഴാണിത്. പ്രവാസിമലയാളികള്‍ക്കും ഇത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.34 ലക്ഷത്തോളം ഇന്ത്യക്കാരാണ് ഇപ്പോൾ സൗദിയിലുള്ളത്. മേയ് ആദ്യവാരം മുതല്‍ ഇന്ത്യയിലേയ്ക്ക് സര്‍വീസ് നടത്തിയിരുന്ന വന്ദേഭാരത് മിഷന്‍ പദ്ധതിപ്രകാരമുള്ള വിമാനങ്ങള്‍ക്കും ഈ വിലക്ക് ബാധകമാണെന്നാണ് വിവരം.
ജോലി നഷ്ടപ്പെട്ടവരടക്കം ഒട്ടേറെ മലയാളികളാണ് സൗദിയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് മടങ്ങാൻ കഴിയാതെ ഇതോടെ കുടുങ്ങുന്നത്. ഇന്ത്യക്ക് പുറമെ ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങൾക്കുള്ള സർവീസുകൾക്കും വിലക്കുണ്ട്.