Latest NewsNationalNews

ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ ഭര്‍ത്താവിനെ 57കാരി തീകൊളുത്തി കൊലപ്പെടുത്തി

ചെന്നൈ : ഇന്‍ഷുറന്‍സ് തുക ലഭിക്കാനായി നടക്കാന്‍ ശേഷിയില്ലാത്ത ഭര്‍ത്താവിനെ ഭാര്യ തീകൊളുത്തി കൊലപ്പെടുത്തി. ചെന്നെ ഈറോഡ് സ്വദേശി കെ.രംഗരാജ് ആണ് (62) കൊല്ലപ്പെട്ടത്. ചെന്നൈ ഈറോഡ് സ്വദേശിയായ ഇയാള്‍ ഒരു പവര്‍ലൂം യൂണിറ്റ് ഉടമയാണ്. രംഗരാജിന്‍റെ പേരിലുള്ള മൂന്നരക്കോടിയോളം രൂപയുടെ ഇന്‍ഷുറന്‍സ് തുക നേടുന്നതിനായി ഭാര്യ ജോതിമണി (57) ആണ് ബന്ധുവായ രാജ (41) എന്നയാളുടെ സഹായത്തോടെ ഭര്‍ത്താവിനെ ക്രൂരമായി ഇല്ലാതാക്കിയത്. സംഭവത്തില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പൊലീസ് പറയുന്നതനുസരിച്ച്‌ ഒരു അപകടത്തെ തുടര്‍ന്ന് രംഗരാജുവിന് നടക്കാനുള്ള ശേഷി നഷ്ടമായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇയാളെ ഒരു വാനിലുള്ളില്‍ ഇരുത്തിയ ശേഷം ഭാര്യയും ബന്ധുവും ചേര്‍ന്ന് വാന്‍ പെട്രൊളൊഴിച്ച്‌ കത്തിക്കുകയായിരുന്നു. അപകടത്തിന് ശേഷം ചികിത്സയില്‍ കഴിഞ്ഞിരുന്ന കോയമ്ബത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നുമാണ് ഇവര്‍ രംഗരാജിനെ കൂട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തിയത്.

വീട്ടിലേക്ക് കൊണ്ടു പോവുകയാണെന്ന വ്യാജേനയാണ് ഇയാളെ ആശുപത്രിയില്‍ നിന്നും കൊണ്ടു വന്നത്. തുടര്‍ന്ന് രാത്രി പതിനൊന്നരയോടെ തിരുപ്പൂര്‍ പെരുമാനള്ളൂരിന് സമീപമെത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം വഴിയില്‍ നിര്‍ത്തിയിട്ടു. പ്രതികളിലൊരാളായ രാജയാണ് വാഹനം ഓടിച്ചിരുന്നത്. ഇതിനു ശേഷം ജോതിമണിയോടൊപ്പം ചേര്‍ന്ന് വാഹനത്തിന് തീകൊളുത്തുകയായിരുന്നു.

പിറ്റേന്ന് പുലര്‍ച്ചെ രാജ തന്നെയാണ് തീപിടുത്തത്തെക്കുറിച്ച്‌ പൊലീസില്‍ വിവരം അറിയിച്ചത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ രാജയും ജോതിമണിയും പരസ്പര വിരുദ്ധമായി മൊഴി നല്‍കിയതോടെയാണ് പൊലീസിന് സംശയം തോന്നിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ കൂടുതല്‍ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button