സൗമിനി ജെയിനെ ഒതുക്കി, കൊച്ചി കോര്‍പ്പറഷനിൽ 64 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരരംഗത്തിറങ്ങും.

കൊച്ചി / കൊച്ചി കോര്‍പ്പറഷനിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് പാനലില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോര്‍പ്പറഷനിലെ 64 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തിറങ്ങും. ഘടകകക്ഷി സ്ഥാനാര്‍ഥികളെ ശനി, ഞായർ ദിവസങ്ങളിലായി പ്രഖ്യാപിക്കാനിരിക്കുകയാണ്. നിലവില്‍ കോര്‍പ്പറേഷന്‍ മേയറായിരുന്ന സൗമിനി ജെയിന് ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല. ജില്ലയിലെ മുതിര്‍ന്ന നേതാക്കളുടെ അതൃപ്തിക്ക് പാത്രമയിരുന്ന സൌമിന് ജെയിന് ഇത്തവണ സീറ്റുണ്ടാകില്ലെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു.
കോണ്‍ഗ്രസിന്റെ സ്ഥാനാർഥികളിൽ 48 പേര്‍ പുതുമുഖങ്ങളാണ്. അതിൽ 11 പേർ യുവാക്കളാണ്. തറേഭാഗം ഡിവിഷനില്‍ നിന്നും ഡെപ്യൂട്ടി മേയറായിരുന്ന കെ.ആര്‍ പ്രേംകുമാറും, ഐലന്റ് നോര്‍ത്തില്‍ നിന്നും ജി.സി.ഡി.എ മുന്‍ ചെയര്‍മാന്‍ എന്‍. വേണു ഗോപാല്‍ ജനവിധി തേടുന്നുണ്ട്. യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയാൽ ഇവരില്‍ ഒരാളെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കും. കോർപറേ ഷനിൽ കഴിഞ്ഞ തവണ മുസ്‍ലിം ലീഗ് മത്സരിച്ച ഏഴ് സീറ്റുകളില്‍ ഒരെണ്ണം കോണ്‍ഗ്രസ് കൈയ്യടക്കി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം 3 സീറ്റിലും ആര്‍.എസ്.പി ഒരു സീറ്റിലും മത്സരി ക്കും. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കോൺഗ്രസിന്റെ 18 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ജില്ലാപഞ്ചായത്തിലെ 21 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. മുസ്‍ലിം ലീഗ് 2 സീറ്റിലും, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും, ആര്‍എസ്പിയു ഓരോ സീറ്റുകളിലും കളത്തിലിറങ്ങും.