
കൊറോണ വൈറസിനെതിരെയുള്ള ആദ്യ വാക്‌സിന്‍ ഇന്ത്യയിൽ നിന്നും വിപണിയിലേക്ക്. ഇന്ത്യയിലെ ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് ലോകം ഇമയടക്കാതെ ഉറ്റുനോക്കിയിരുന്ന വാക്‌സിന്‍ വിപണിയിലേക്ക് കൊണ്ട് വരുന്നത്. ‘കൊവാക്‌സിന്‍’ എന്നാണ് ഈ മരുന്നിനു പേര് നൽകിയിരിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ റിസേര്‍ച് കൗണ്‍സില്‍ (ഐസിഎംആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി) എന്നിവയുടെ സഹകണത്തോടെ ഭാരത് ബയോടെക് എന്ന കമ്പനിയാണ് കൊവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.
ഇതിന്റെ ആദ്യ ഗവേഷണ ഫലങ്ങള്‍ വിജയകരമായതിന്റെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ മനുഷ്യനില്‍ ഒന്നും രണ്ടും ഘട്ടങ്ങള്‍ പരീക്ഷിക്കുന്നതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (സി.ഡി.എസ്.സിഒ)യും, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും അനുമതി നല്‍കിയിരിക്കുകയാണ്. ജൂലായ് മുതല്‍ ‘കൊവാക്‌സിന്‍’ രാജ്യത്ത് മനുഷ്യരില്‍ പരീക്ഷണം തുടങ്ങും. ഹൈദരാബാദ് ജീനോംവാലിയില്‍, കമ്പനിയുടെ ബയോസേഫ്ടി ലെവല്‍3യില്‍ പ്രത്യേക സംവിധാനത്തിലാണ് തദ്ദേശീയമായ ആദ്യ വാക്‌സിന്‍ വികസിപ്പിച്ച്, നിര്‍മ്മിക്കുന്നത്. വാക്‌സിന്‍ പരീക്ഷണത്തിനാ വശ്യമായ കൊറോണ വൈറസ് (സ്‌ട്രെയിന്‍) വൈറോളജി ഇന്‍സ്റ്റിറ്റിയുട്ട് വേര്‍തിരിച്ചെടുത്ത ശേഷം ഭാരത് ബയോടെക്കിനു കൈമാറുകയായിരുന്നു.
മുന്‍പ്, പോളിയോ, റാബീസ്, റോട്ടാവൈറസ്, ജപ്പാന്‍ജ്വരം, ചിക്കുന്‍ഗുനിയ, സിക തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ഫലപ്രദമായി വാക്‌സിന്‍ വികസിപ്പിച്ച് വിജയിച്ച കമ്പനിയാണ് ഭാരത് ബയോടെക് എന്ന പ്രത്യേകത കൂടി കമ്പനിക്കുണ്ട്. ലോകത്ത് നൂറോളം മരുന്ന് കമ്പനികള്‍ കൊവിഡ് വാക്‌സിന്‍ കണ്ടെത്താനുള്ള കടുത്ത പ്രയത്‌നത്തിലാണ്. പല രാജ്യങ്ങളിലും മനുഷ്യരില്‍ പരീക്ഷണത്തിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇതാദ്യമായാണ് ഇന്ത്യൻ നിർമ്മിത മരുന്നിനു അനുമതി ലഭിക്കുന്നത്. വാക്‌സിന്‍ നിര്‍മ്മാണത്തിലെ ആദ്യ കടമ്പകൾ വിജയകരമായി പിന്നിട്ട് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണത്തിന് അുമതി കിട്ടിയതെന്ന് കമ്പനി ചെയര്‍മാനും എം.ഡിയുമായ ഡോ.കൃഷ്ണ എല്ല വ്യക്തമാക്കിയിട്ടുണ്ട്.