Latest NewsNationalNewsUncategorized

സ്പുട്‌നിക് വാക്‌സിന്റെ രണ്ടാം ബാച്ച്‌ ഹൈദരാബാദ് വിമാനത്താവളത്തിലെത്തി

ന്യൂ ഡെൽഹി: സ്പുട്‌നിക് വാക്‌സിന്റെ രണ്ടാം ബാച്ച്‌ ഇന്ന് ഹൈദരാബാദ് വിമാനത്താവളത്തിലെത്തി. മഹാമാരി വിരുദ്ധ സഹകരണത്തിന്റെ അന്താരാഷ്ട്ര മാതൃകയാണ് ഇതെന്ന് റഷ്യൻ അംബാസിഡർ നികൊളെ കുദസേവ് അഭിപ്രായപ്പെട്ടു.

”കൊറോണ പ്രതിരോധത്തിനെതിെേരയുള്ള സംയുക്തപ്രവർത്തനങ്ങളുടെ ഭാഗമായാണ് വാക്‌സിന് ഇന്ത്യയിലെത്തിയത്. ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗം കൂടിയാണ് ഇത്”- റഷ്യൻ അംബാസിഡർ പറഞ്ഞു.

രാജ്യത്ത് ഉപയോഗിക്കുന്ന ആദ്യ വിദേശ നിർമിത കൊറോണ വാക്സിനാണ് സ്പുട്നിക് 5. 2021 മെയ് 1ാം തിയ്യതിയാണ് റഷ്യൻ നിർമിത കൊറോണ വാക്സിനായ സ്പുട്നിക് ആദ്യ ബാച്ച്‌ ഇന്ത്യയിലെത്തിയത്. ഹൈദരാബാദിലെ റെഡ്ഡീസ് ലബോറട്ടറിയാണ് ഇന്ത്യയിലെ സ്പുട്നിക് വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഏപ്രിൽ 21 നായിരുന്നു ഇന്ത്യ സ്പുട്നിക്കിന് അനുമതി നൽകിയത്.

റഷ്യൻ നിർമിത വാക്‌സിനായ സ്പുട്നിക് 5 കഴിഞ്ഞ ദിവസം മുതൽ രാജ്യത്ത് ഉപയോഗിച്ച്‌ തുടങ്ങിയിരുന്നു. കസ്റ്റം ഫാർമ സർവീസസ് മേധാവി ദീപക് സപ്രയാണ് ഇന്ത്യയിൽ ആദ്യമായി സ്പുട്നിക് വാക്സിൻ സ്വീകരിച്ചത്. ഹൈദരാബാദിലെ റഡ്ഡീസ് ലബോറട്ടറിയിൽ വച്ചായിരുന്നു അത്.

ഇന്ത്യയിൽ നിലവിൽ വിതരണംചെയ്യുന്ന കൊവാക്സിനും കൊവിഷീൽഡും ഇന്ത്യയിൽ തന്നെ നിർമിച്ചവയാണ്. ഇതിൽ കൊവാക്സിൻ വികസിപ്പിച്ചതും ഇന്ത്യയിലാണ്. ആസ്ട്രസെനക്കയും ഓക്‌സ്ഫഡും സംയുക്തമായാണ് കൊവിഷീൽഡ് വികസിപ്പിച്ചത്. കൊവാസ്‌കിൻ ഭാരത് ബയോടെക്കും വികസിപ്പിച്ചു. കൊവിഷീൽഡ് സിറം ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഉൽപാദിപ്പിക്കുന്നത്. ഫൈസർ, മൊഡേർണ, ജോൺസൻ ആന്റ് ജോൺസൻ എന്നീ വാക്സിനുകളും താമസിയാതെ ഇന്ത്യയിൽ ലഭ്യമാവും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button