ബാലി കടലിൽ മുങ്ങിയ മുങ്ങിക്കപ്പൽ മൂന്നുഭാഗങ്ങളായി പിളർന്ന് അടിത്തട്ടിൽ ; ദൃശ്യങ്ങൾ പുറത്ത്
ജക്കാർത്ത: പരിശീലനത്തിനിടെ ബാലി തീരത്ത് നിന്ന് ദൂരേക്ക് മാറി മുങ്ങിപ്പോയ മുങ്ങിക്കപ്പൽ മൂന്നുഭാഗങ്ങളായി പിളർന്ന് അടിത്തട്ടിൽ നിലംപറ്റി കിടക്കുന്നതിൻറെ ദൃശ്യങ്ങൾ പുറത്ത്. ഇതിലുണ്ടായിരുന്ന 53 നാവികരിൽ ആരെയും ജീവനോടെ കണ്ടെത്താൻ സാധ്യതയില്ലെന്ന് സൈനിക മേധാവി ഹാദി തജ്ഹാൻണ്ടോ അറിയിച്ചു. രക്ഷാ ദൗത്യവുമായി പുറപ്പെട്ട കപ്പലുകളാണ് കെ.ആർ.ഐ നംഗാല- 402 മുങ്ങിക്കപ്പലിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഡൈവിങ്ങിനിടെ കപ്പലുമായി ബന്ധം നഷ്ടമായത്. അതെ സമയം കപ്പലിൻറെ പ്രധാന ഭാഗം പൊട്ടിയ നിലയിലാണ്. പരിസരങ്ങളിൽനിന്ന് നാവികർ ഉപയോഗിച്ചതെന്നു കരുതുന്ന വസ്തുക്കൾ കണ്ടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സോനാർ സ്കാൻ വഴി കപ്പലിൻറെ ചിത്രങ്ങൾ പുറത്തുവന്നത്. മലേഷ്യ, ഇന്ത്യ,യു.എസ്, ആസ്ട്രേലിയ, സിംഗപൂർ, രാഷ്ട്രങ്ങളും രക്ഷാ ദൗത്യത്തിൽ പങ്കാളികളാണ്.