ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും
ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി അടിയന്തിരമായി പരിഗണിക്കാൻ തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ബുധനാഴ്ച ഹർജി കേൾക്കുമെന്ന് വ്യക്തമാക്കി. സംഗമം 20-ാം തീയതി നടക്കുന്നതിനാൽ അടിയന്തിര ഇടപെടൽ വേണമെന്ന് ഹർജിക്കാരനായ മഹേന്ദ്രകുമാറിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഇതേസമയം, ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ തടസ ഹർജി സമർപ്പിച്ചു.
ഇതിനിടെ, ശബരിമല ദ്വാരപാലക പാളികളുടെ സ്വർണ്ണപൂശൽ സംബന്ധിച്ച റിപ്പോർട്ടിൽ വ്യക്തതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 2009, 2019 വർഷങ്ങളിലെ സ്വർണ്ണം പൊതിയൽ വിവരങ്ങൾ മെഹസറിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന കാര്യമാണ് കോടതി ചോദ്യം ചെയ്തത്. നിലവിലുള്ള സ്വർണ്ണപ്പാളികൾ ഉടൻ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തിരികെ എത്തിക്കണമെന്ന നിർദ്ദേശവും ഹൈക്കോടതി നൽകി. ശബരിമല ചീഫ് സെക്യൂരിറ്റി ഓഫീസറും സ്മാർട്ട് ക്രിയേഷൻസ് മാനേജറും ഇന്ന് നേരിട്ട് കോടതിയിൽ ഹാജരായിരുന്നു.
Tag: Supreme Court to consider plea seeking ban on global Ayyappa gathering on Wednesday