സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ആവശ്യപ്പെട്ടു, സാജിദ് ഖാനെതിരേ വീണ്ടും വീക്‌നെസ് ആരോപണം

മീ ടൂ കാമ്പയിന്റെ ഭാഗമായി സലോനി ചോപ്ര, റേച്ചന്‍ വൈറ്റ്,എന്നിവർ സാജിദ് ഖാനെതിരേ ലൈംഗികാരോപണം ഉന്നയിച്ചതിനു പിറകെ, നടി ഷെര്‍ലിന്‍ ചോപ്രയും സാജിദ് ഖാനെതിരേ ലൈംഗിക ആരോപണങ്ങളുമായി രംഗത്ത്. ‘സംസാരിക്കുന്നതിനിടെ എന്നോട് അയാളുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ആവശ്യപ്പെട്ടു’ എന്നാണ് നടി ഷെര്‍ലിന്‍ ചോപ്രയുടെ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

സാജിദിനെതിരേ അന്തരിച്ച നടി ജിയ ഖാന്റെ സഹോദരി കരീഷ്മയുടെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. ജിയ ഖാന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഒരു ഡോക്യുമെന്ററിയിലായിരുന്നു സഹോദരി കരീഷ്മയുടെ വെളിപ്പെടുത്തല്‍ നടന്നത്. സാജിദ് ഖാനിൽ നിന്നും 2005 ൽ തനിക്കുണ്ടായ അനുഭവമാണ് ഷെര്‍ലിന്‍ ചോപ്ര ഇപ്പോള്‍ തുറന്നടിച്ചിരിക്കുന്നത്. പിതാവിന്റെ മരണം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഷെര്‍ലിന്‍ ചോപ്രക്കു ദുരനുഭവം ഉണ്ടായതെന്നും പറഞ്ഞിട്ടുണ്ട്. സാജിദുമായുള്ള സംസാരത്തിനിടെ അയാളുടെ ലൈംഗിക അവയവയത്തില്‍ സ്പര്‍ശിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുയെന്നും താന്‍ എതിര്‍ത്തെന്നും ഷെർലിൻ പറയുകയുണ്ടായി.

ഹൗസ് ഫുള്‍ എന്ന ചിത്രത്തില്‍ ജിയ അഭിനയിക്കുമ്പോൾ അതിന്റെ റിഹേഴ്‌സലിനിടെ ജിയയോട് സാജിദ് മോശമായി പെരുമാറിയെന്നാണ് കരിഷ്മ ഖാൻ വെളിപ്പെടുത്തിയിരുന്നത്. ജിയയോട് മേല്‍ വസ്ത്രമൂരാന്‍ സാജിദ് ഖാന്‍ ആവശ്യപ്പെടുകയായിരുന്നു. ജിയ ഇതിൽ മാനസികമായി തളര്‍ന്ന് കരഞ്ഞ് കൊണ്ടാണ് വീട്ടിലെത്തിയതെന്നും കരീഷ്മ പറയുന്നു. മീ ടൂ കാമ്പയിന്റെ ഭാഗമായി സലോനി ചോപ്ര, റേച്ചന്‍ വൈറ്റ് എന്നിവരും സാജിദ് ഖാനെതിരേ ലൈംഗിക ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു.
