Kerala NewsLatest News

സ്വര്‍ണക്കടത്ത്: സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്‍്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കേരള ഹൈക്കോടതി ഈ മാസം 16 ലേക്ക് മാറ്റി. ജാമ്യാപേക്ഷയെ എതിര്‍ക്കുകയാണന്നും സത്യവാങ്ങ്മൂലം സമര്‍പ്പിക്കാനുണ്ടന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ജാമ്യാപേക്ഷ നിരസിച്ച വിചാരണക്കോടതി വിധിക്കെതിരെയാണ് സ്വപ്നയുടെ ഹര്‍ജി. തനിക്കെതിരെ ചുമത്തിയ യു.എ.പി.എ നിലനില്‍ക്കില്ലെന്നും രാജ്യദ്രോഹകുറ്റമാണെന്നതിന് തെളിവില്ലന്നുമാണ് സ്വപ്നയുടെ വാദം.

സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം എതെങ്കിലും തരത്തിലുള്ള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായി കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലന്നും സ്വപ്ന ഹര്‍ജിയില്‍ ബോധിപ്പിച്ചു. കേസിലെ രണ്ടാം പ്രതിയാണ് സ്വപ്ന.

വിചാരണ അനന്തമായി നീളുകയാണെന്നും എന്ന് തുടങ്ങുമെന്ന് വ്യക്തതയില്ലന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാര്‍ച്ച്‌ 22 നാണ് സ്വപ്നയുടെ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി തള്ളിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button