Latest NewsNational

ഡല്‍ഹി പൊലീസ് പിടികൂടിയ ഭീകരര്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നത് സ്ളീപ്പര്‍ സെല്ലുകളായി

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് പിടികൂടിയ തീവ്രവാദികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നത് സ്ലീപര്‍ സെല്ലുകളായെന്ന് വിവരം ലഭിച്ചു. പാകിസ്ഥാനില്‍ പരിശീലനം നേടിയ ഇവര്‍ പരിശീലന സമയത്ത് അവിടെ വച്ച്‌ ബംഗ്ളാ ഭാഷ സംസാരിക്കുന്ന ചിലരെ കണ്ടെന്ന് പറഞ്ഞതായി പൊലീസ് അറിയിച്ചു. പിടികൂടിയവരില്‍ രണ്ടു പേര്‍ക്കാണ് പാകിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ചത്. ഇവര്‍ മസ്ക്കറ്റില്‍ നിന്നും കപ്പല്‍ മാര്‍ഗം പാകിസ്ഥാനിലേക്കെത്തുകയും അവിടെ നിന്ന് ആയുധ പരിശീലനം നേടിയ ശേഷം തിരിച്ച്‌ ഇന്ത്യയിലേക്ക് എത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് പതിനഞ്ച് ദിവസത്തോളം പാകിസ്ഥാനിലെ പരിശീലനത്തിനു ശേഷം എ കെ 47 പോലുള്ള ആത്യാധുനിക ആയുധങ്ങളും സ്ഫോടക വസ്തുക്കളും കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ദ്ധ പരിശീലനം ലഭിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

കേന്ദ്ര ഇന്റലിജന്‍സില്‍ നിന്നും ലഭിച്ച വിവരത്തെതുടര്‍ന്ന് ഡി സി പി പ്രമോദ് കുശ്‌വാഹയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഭീകരെ പിടികൂടിയത്. മഹാരാഷ്‌ട്ര സ്വദേശി ജാന്‍ മുഹമ്മദ് അലി ഷെയ്‌ക്ക് (മുംബയ് – 47), ഡല്‍ഹി ജാമിയ സ്വദേശി ഒസാമ (22) , ഉത്തര്‍പ്രദേശ് സ്വദേശികളായ സീഷാന്‍ ഖ്വാമര്‍ (പ്രയാഗ്‌രാജ് – 28 ), മുഹമ്മദ് അബൂബക്കര്‍ (ബഹ്റൈച്ച്‌ – 23 ), മൂല്‍ചന്ദ് എന്ന ലാല ( റായ്ബറേലി – 47 ), മുഹമ്മദ് ആമിര്‍ ജാവേദ് (ലക്‌നൗ – 31 ) എന്നിവരാണ് പിടിയിലായത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button