CovidCrimeKerala NewsLatest NewsLaw,NationalNews

കോടി വിലയുള്ള ആംബര്‍ഗ്രീസുമായി യുവാക്കള്‍ പിടിയില്‍

മൈസൂര്‍:പതിനാറുകോടി വില മതിക്കുന്ന ആംബര്‍ഗ്രീസുമായി മലയാളി അടക്കം നാലുപേര്‍ മൈസൂരില്‍ പിടിയിലായി. വനംവകുപ്പ് ഇവരെ പിടികൂടിയത് കുടകിലെ കുശാല്‍ നഗറില്‍ നിന്നാണ്.കണ്ണൂര്‍ ഇരിട്ടി സ്വദേശി കെ.എം. ജോര്‍ജ്, കുടക് സ്വദേശികളായ കെ.എ ഇബ്രാഹിം, ബി.എ റഫീഖ്, താഹിര്‍ എന്നിവരാണ് പിടിയിലായത്. അതേസമയം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു.

8.2 കിലോഗ്രാം ഭാരമുള്ള ആംബര്‍ഗ്രീസ് കാറില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു സംഘത്തിന്റെ ശ്രമം.ഗള്‍ഫിലേക്ക് കടത്താനായി എത്തിച്ചതായിരുന്നു ഇത്. ആംബര്‍ഗ്രീസ് വില്‍പന 1972ലെ വന്യജീവി നിയമപ്രകാരം രാജ്യത്ത് നിരോധിതമാണ്. വളര്‍ത്തുന്നതോ വന്യമൃഗമോ ആയ കീടങ്ങള്‍ ,അല്ലാതെയുള്ള ഒരു ജീവിയുടെ തോല്‍ ഉപയോഗിച്ച് കരകൌശല വസ്തുപോലുള്ളവ നിര്‍മ്മിക്കാന്‍ ആവാത്ത വസ്തുക്കളായ ആംബര്‍ഗ്രീസ്, കസ്തൂരി മറ്റ് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത് കുറ്റകരമാണെന്ന് ഈ നിയമത്തില്‍ വിശദമാക്കുന്നുണ്ട്.

ഇവക്കു പുറമെ ഇത്തരം വസ്തുക്കള്‍ കേടുവരാതെ പാകപ്പെടുത്തുന്നതും സംരക്ഷിക്കുന്നതും ഇത് ഉപയോഗിച്ച് സ്മാരകം പോലുള്ളവ നിര്‍മ്മിക്കുന്നതും കുറ്റകരമാണ്. ഇത്തരം വസ്തുക്കളെ വിശദമാക്കുന്നത് അണ്‍ക്യുവേര്‍ഡ് ട്രോഫി എന്നാണ് .മാത്രമല്ല മൃഗങ്ങളുടെ തോല്‍, പല്ല്, കൊമ്പ്, എല്ല്, തോടുകള്‍, രോമങ്ങള്‍, മുടി, തൂവലുകള്‍, നഖം, കൂട്, മുട്ട എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നത് നിയമപ്രകാരം കുറ്റകരമാണ്.

ഇവിടെ ഇത്തരം പ്രവര്‍ത്തികള്‍ കുറ്റകരമാവുന്നത് വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 44 അനുസരിച്ചാണ് . ലൈസന്‍സില്ലാതെ ഇത്തരം വസ്തുക്കള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. അതേസമയം പ്രതികളെ പിടികൂടിയത് വനംവകുപ്പ് ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ രാമകൃഷ്ണപ്പ, റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ വിവേക് എന്നിവരടങ്ങുന്ന സംഘമാണ് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button