വോട്ട് ചോരി ആരോപണത്തെ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെതിരെ തമിഴക വെട്രി കഴകം നേതാവ് വിജയ്

വോട്ട് ചോരി ആരോപണത്തെ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെതിരെ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് കടുത്ത വിമർശനം ഉയർത്തി. വോട്ടർ ഐഡികളിൽ വീടിന്റെ നമ്പർ പൂജ്യം എഴുതിയത് പോലുള്ള തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്നും, ഇതിലൂടെ എത്രത്തോളം മോശമായ രീതിയിൽ കാര്യങ്ങൾ നടക്കുന്നതാണ് കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയിൽ തുടക്കമിട്ടുകൊണ്ടുള്ള പ്രസംഗത്തിലായിരുന്നു വിജയിയുടെ വിമർശനം.
“അടുത്തതായി ‘ഒന്ന് രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ കൊണ്ടുവരാനാണ് ബിജെപിയുടെ ശ്രമം. എന്നാൽ 2029-ൽ ഇവരുടെ ഭരണകാലാവധി അവസാനിക്കുമെന്നത് എല്ലാവർക്കും അറിയാം. എല്ലാവരുടെയും തിരഞ്ഞെടുപ്പ് ഒരേസമയം നടത്താമെന്ന അവരുടെ ആശയം വോട്ടർമാരെ എളുപ്പത്തിൽ വഞ്ചിക്കാനുളള ശ്രമമാണ്. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമല്ലേ?” വിജയ് ചോദിച്ചു.
“ദക്ഷിണേന്ത്യയെ ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാരിന്റെ പല നീക്കങ്ങളും. അതിനെതിരെയാണ് ഇന്നും എന്നും ടിവികെ ശബ്ദമുയർത്തുന്നത്. ഇത് മുഴുവൻ ഇന്ത്യക്കാരോടുമുള്ള ദ്രോഹമാണ്. നിങ്ങളെ വഞ്ചിക്കുന്നത് ആർഎസ്എസ് മാത്രം അല്ല, ഡിഎംകെയും തന്നെയാണ്. വ്യത്യാസം ഒന്ന് മാത്രം — ഡിഎംകെ നിങ്ങളെ വിശ്വസിപ്പിച്ച് വഞ്ചിക്കുന്നു. എല്ലാവരും ഒരുമിച്ച് സേവനം ചെയ്യുമെന്ന് കരുതി നിങ്ങൾ വോട്ട് ചെയ്തു, പക്ഷേ ഇന്ന് അവസ്ഥ നോക്കൂ,” വിജയ് കൂട്ടിച്ചേർത്തു.
Tag: Tamil Vetri Kazhagam leader Vijay slams central government over vote rigging allegations