വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ട്പോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവ്

കാസർകോട് : വീട്ടിൽ ഉറങ്ങികിടന്ന 10 വയസ്സുകാരിയെ തട്ടികൊണ്ട്പോയി പീഡിപ്പിക്കുകയും കുട്ടിയുടെ കമ്മൽ കവർന്ന് വഴിയിൽ ഉപേക്ഷച്ച് കടന്നുകളഞ്ഞ പ്രതിക്ക് മരണം വരെ ശിക്ഷ അനുഭവിക്കണമെന്നും, രണ്ടുലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു. പ്രതിക്ക് വധശിക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് വാദി ഭാഗം അറിയിച്ചു .ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ശിക്ഷ വിധിച്ചത്. പ്രതി കുടക് നപ്പോക്ക് സ്വദേശി പി.എ.സലിം (40) നെയാണു കോടതി മരണം വരെ തടവിന് ശിക്ഷിച്ചത്.സംഭവശേഷം സലീം തലശ്ശേരിയിലെത്തുകയും അവിടെനിന്നു ചെറുവണ്ണൂരിലെത്തി സഹോദരിയെയും കൂട്ടി കൂത്തുപറമ്പിൽ സ്വർണം പണയപെടുത്തിയിരുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ കമ്മൽ വിറ്റെങ്കിലും സംഭവത്തെക്കുറിച്ച് അറിവില്ലാത്തതിനാൽ രണ്ടാംപ്രതി സലീമിന്റെ സഹോദരി സുബൈബക്ക് കോടതി പിരിയും വരെ തടവും ആയിരം രൂപ പിഴയുമാണ് വിധിച്ചത്.
2024 മേയിൽ ആയിരുന്നു സംഭവം പുലർച്ചെ മൂന്ന് മണിക്ക് കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ പോയ സമയത്ത് തുറന്നിട്ട വാതിലിലൂടെ അകത്തു കടന്നാണ് സലിം കുട്ടിയെ തട്ടിക്കൊണ്ടു പോയി . പ്രതി അരകിലോമീറ്റർ അകലെയുള്ള വയലിൽ കൊണ്ടുപോയി പീഡിപ്പിച്ചത് . ശേഷം കുട്ടിയുടെ സ്വർണ്ണക്കമ്മൽ ഊരിയെടുത് പറഞ്ഞുവിടുകയായിരുന്നു . ഭയന്നു വിറച്ച കുട്ടി ഇരുട്ടിൽ തപ്പിത്തടഞ്ഞ് തൊട്ടടുത്ത വീട്ടിൽ എത്തി വിവരം പറഞ്ഞു . ഒൻപതാംനാൾ പ്രതിയെ ആന്ധ്രയിൽ നിന്നും പൊലീസ് പിടികൂടി. മുപ്പത്തഞ്ചാം ദിനം 300 പേജുള്ള കുറ്റപത്രം സമർപ്പിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്സോ നിയമപ്രകാരവുമുള്ള വകുപ്പുകളാണ് ചുമത്തിയത്. 449 (ഭവനഭേദനം), 366 ,363 (തട്ടിക്കൊണ്ടു പോകൽ), 370–4 (മൈനർ തട്ടിക്കൊണ്ടു പോകൽ), 506 (ഭീഷണിപ്പെടുത്തൽ), 342 (തടഞ്ഞു വയ്ക്കൽ), 376 (ബലാസത്സംഗം), 393 (കവർച്ച), 414 എന്നീ വകുപ്പുകളും പോക്സോ നിയമത്തിലെ 6(1) 5എം വകുപ്പുമാണ് പ്രതിക്കെതിരെ ചുമത്തിയത്. ഇന്ത്യൻ ശിക്ഷാനിയമം 414 പ്രകാരമാണ് സുഹൈബയ്ക്കെതിരെ കേസെടുത്തത്.