CinemaEditor's ChoiceKerala NewsLatest NewsLaw,MovieNationalNews

കോടതി മുറിയിൽ കരയുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ആക്രമിക്കപ്പെട്ട നടി.

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്ക് ഏർപ്പെടുത്തിയ സ്റ്റേ ഹൈക്കോടതി വെള്ളിയാഴ്ച വരെ നീട്ടി. പലപ്പോഴും കോടതി മുറിയിൽ കരയുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ആക്രമി ക്കപ്പെട്ട നടി കോടതിയെ അറിയിച്ചു. അപമാനിക്കുന്ന തരത്തിൽ ഉള്ള ചോദ്യങ്ങൾക്ക് പോലും കോടതി അനുവാദം നൽകിയതായും, വിചാരണ സമയത്ത് ക്രോസ് വിസ്താരത്തിന്‍റെ മാർഗനിർദേശങ്ങള്‍ ലംഘിക്കപ്പെട്ടതായും, വിചാരണ കോടതി മാറ്റണമെന്നും നടി ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി.

വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കി യില്ലെന്നും,വിചാരണ കോടതി മുന്‍ വിധിയോടെയാണ് പെരുമാറു ന്നതെന്നും, പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തിൽ ആയിരുന്നു എന്നും മറ്റ് മാര്‍ഗമില്ലാത്തതിനാലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും, പ്രോസിക്യൂഷനും കോടതിയില്‍ വാദിച്ചു. വനിതാ ജഡ്ജി വേണമെന്ന് നിര്‍ബന്ധമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് മറ്റ് ഏതെങ്കിലും കോടതിയിലേക്ക് മാറ്റിയാല്‍ മതി. നടി മുന്‍പ് വനിതാ ജഡ്ജി വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നെ ങ്കിലും ഇപ്പോഴങ്ങനെ ഒരാവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സര്‍ക്കാ ര്‍ കോടതിയിൽ വ്യക്തമാക്കുകയുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button