Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

ശ്രീനാരായണ ഗുരു പ്രതിമയുടെ ഉദ്ഘാടന ചടങ്ങിൽ സി പി ഐയെ തഴഞ്ഞു.

ശ്രീനാരായണ ഗുരു പ്രതിമയുടെ ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന സർക്കാർ സി പി ഐയെ തഴഞ്ഞു. ഗുരുവിന്റെ ‘നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാർഷികത്തിന്റെ സ്മരണയ്ക്കായി സംസ്ഥാന സർക്കാർ ശ്രീനാരായണഗുരു പ്രതിമ സ്ഥാപിക്കുന്ന ചടങ്ങിൽ നിന്നാണ് സർക്കാരിലെ പ്രമുഖ ഭരണ കക്ഷിയായ സി പി ഐ യെ
സർക്കാർ തഴഞ്ഞത്. ശ്രീനാരായണ ഗുരു പ്രതിമ ഉദ്ഘാടനത്തില്‍ തങ്ങളെ ഒഴിവാക്കിയതില്‍ സി പി ഐ യുടെ ശക്തമായ പ്രതിഷേധം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. 1.19 കോടി രൂപ ചെലവിൽ സംസ്ഥാന സാംസ്‌കാരിക വകുപ്പാണ് പ്രതിമ സ്ഥാപിക്കുന്നത്. പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ നിർമ്മിച്ചത്.

ഭരണ പങ്കാളിയെ സി പി ഐ യെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടിയെ വിമർശിച്ചു കൊണ്ട് സി പി ഐ പുറത്തിറക്കിയ പ്രസ്താവനയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
കേരള നവോത്ഥാനത്തിന്റെ മുൻനിര നായകനായിരുന്ന ശ്രീ നാരായണ ഗുരുവിന്റെ പ്രതിമ തലസ്ഥാനത്ത് അനാച്ഛാദനം ചെയ്യപ്പെടുകയാണ്. ഗുരുദേവൻ ഉയർത്തി പിടിച്ച ആശയങ്ങൾ ആധുനിക കേരളത്തിൽ പ്രാവർത്തികമാക്കുന്നതിനുളള മുൻകൈ പ്രവർത്തനങ്ങൾ നടത്തിയ പ്രസ്ഥാനമാണ് സി.പി.ഐ യും പാർട്ടി ഉൾപ്പെട്ട ഗവൺമെൻ്റുകളും. എന്നാൽ സർക്കാർ പരിപാടികളിൽ സി.പി.ഐ ജനപ്രതിനിധികളെ ഒഴിവാക്കുന്ന പതിവുശീലം ഇക്കാര്യത്തിലും ആവർത്തിക്കപ്പെട്ടിരിക്കുകയാണ്. ഡെപ്യൂട്ടി സ്പീക്കർ വി.ശശി, മുൻ മന്ത്രിയും സി.പി.ഐ നേതാവായ സി ദിവാകരൻ എം എൽ എ ഉൾപ്പടെയുള്ള സി.പി.ഐ ജനപ്രതിനിധികളെ ബോധപൂർവം ഒഴിവാക്കിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പുതിയ എമർജൻസി മന്ദിരത്തിന്റെയും ലൈഫ് മിഷൻ പദ്ധതി കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിലും ജില്ലയിൽ വിവിധ തലങ്ങളിൽ ജനപ്രതിനിധികൾ ഉണ്ടായിട്ടും സി.പി.ഐ ജനപ്രതിനിധികളെ ഉൾപ്പെടുത്താതെ അവഗണിക്കുന്ന സമീപനമാണ് ഉണ്ടായിട്ടുള്ളത്. ഏകപക്ഷീയമായ ഇത്തരം നിലപാടുകൾ ജനാധിപത്യ വ്യവസ്ഥയിൽ ഗുണകരമല്ലെന്നും ബന്ധപ്പെട്ടവർ ഓർമിക്കേണമെന്നും, ഗുരുവിന്റെ ദർശനങ്ങൾ ഉയർത്തി പിടിച്ച് നവീന കേരളം കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നുള്ളത് ചരിത്രം അടയാള പെടുത്തിട്ടുണ്ട് എന്നതും, സി പി ഐ, സി പി എമ്മിനെയും സർക്കാരിനെയും ഓർമ്മപ്പെടുത്തുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button