ജലീൽ ഇഡിയുടെ മൊഴിയെടുക്കൽ ഒളിച്ചുവെക്കാൻ നോക്കി.

മന്ത്രി കെ.ടി. ജലീലിനെ കൊച്ചിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) രണ്ടു ദിവസം ചോദ്യം ചെയ്തതായി റിപ്പോർട്ട്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴര മണിയോടെ എൻഫോഴ്സമെന്റ് ഓഫിസിലെത്തിയ മന്ത്രിയെ രാത്രി 11.30 വരെ ചോദ്യം ചെയ്യുകയും, അടുത്ത ദിവസം ഹാജരാകാൻ ആവശ്യപ്പെട്ട് രാത്രി തിരിച്ചയക്കുകയുമായിരുന്നു. തുടർന്നാണ് രാത്രിയിൽ അരൂരിലെ സുഹൃത്തായ വ്യവസായിയുടെ വീട്ടിൽ താമസിച്ച ശേഷം വെള്ളിയാഴ്ച രാവിലെ വീണ്ടും ജലീൽ ചോദ്യം ചെയ്യലിന് ഹാജരായതിന്ന് മലയാളത്തിലെ പ്രൊ പ്രമുഖ പത്രത്തിന്റെ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളുടെ കണ്ണു വെട്ടിച്ച് മന്ത്രി മലപ്പുറത്തേയ്ക്ക് പോകുകയായിരുന്നു. ഇഡിയോട് മൊഴിയെടുക്കൽ രഹസ്യമാക്കണമെന്ന് മന്ത്രി അങ്ങോട്ട് ആവശ്യപ്പെട്ടിരുന്നു എന്നാണ് ലഭിച്ചിരിക്കുന്ന വിവരം എന്നും റിപ്പോർട്ടിൽ ഉണ്ട്.
മന്ത്രിയിൽ നിന്നു ലഭിച്ച വിവരങ്ങൾ അന്വേഷണ സംഘം ഇഡി മേധാവിക്ക് കൈമാറി. ഇത് പരിശോധിച്ച ശേഷം മന്ത്രിയോട് വീണ്ടും ഹാജരാകാൻ ആവശ്യപ്പെടുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനഎന്നും, മന്ത്രിയിൽ നിന്ന് സ്വത്ത് സംബന്ധിച്ച വിവരങ്ങൾ മാത്രമല്ല ഇഡി ആരാഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. യുഎഇ കോൺസുലേറ്റ് വഴി 4472 കിലോ വരുന്ന മത ഗ്രന്ഥങ്ങൾ എത്തിയതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ പരിഹരിക്കുന്ന തിനായിരുന്നു മുഖ്യമായും ചോദ്യം ചെയ്യൽ നടന്നത്.
ഇഡി മുമ്പാകെ ചോദ്യം ചെയ്യലിന് മന്ത്രി ഹാജരായ വിവരം ഇഡി മേധാവി ആണ് സ്ഥിരീകരിച്ചിരുന്നത്. മന്ത്രിയെ ചോദ്യം ചെയ്ത വിവരം പുറത്തു വിടാൻ കൊച്ചി ഇ ഡി ഓഫീസിലെ ചില ജീവനക്കാർ രാഷ്ട്രീയ നിറത്തിന്റെ പേരിൽ തയ്യാറായിരുന്നില്ല. അതുപോലെ തന്നെ ആദ്യം ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല എന്നാണു മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഇക്കാര്യത്തിൽ മന്ത്രി നുണ പറഞ്ഞതായി ആരോപണം ഉയർന്നിരുന്നതുമാണ്. ഇതിനു പിന്നാലെ താൻ മാധ്യമങ്ങളോട് ഇതു സംബന്ധിച്ച് വിശദീകരിക്കാനീല്ല എന്ന നിലപാടാണ് ജലീൽ സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് മന്ത്രി കെ.ടി. ജലീൽ സംശയ നിഴലിലായി, രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സമരം ശക്തമാക്കുകയും ചെയ്യുന്നത്.
ചോദ്യം ചെയ്യലിനായി അരൂരിലെ കുടുംബസുഹൃത്തിന്റെ വീട്ടിലെത്തിയ മന്ത്രി, സ്റ്റേറ്റ് കാർ അവിടെയിട്ട് സ്വകാര്യ കാറിൽ ഇഡി ഓഫിസിലെത്തിയ നടപടിയും വിവാദത്തിലായിരുന്നതാണ്. മൊഴിയെടുപ്പ് 2 മണിക്കൂർ കൊണ്ട് പൂർത്തിയായിമടങ്ങിയെങ്കിലും, വൈകിട്ട് 5 മണിവരെ വിവരം മന്ത്രി ജലീലും അദ്ദേഹത്തിന്റെ ഓഫിസും അടുത്ത സുഹൃത്തുക്കളും നിഷേധിക്കുകയായിരുന്നു. നോട്ടിസ് പോലും ലഭിച്ചിട്ടില്ലെന്നും, മന്ത്രി പ്രതികരിച്ചിരുന്നു. തുടർന്ന് , മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയ വിവരം വൈകിട്ട് 5.45 ന് ഇഡി മേധാവി ന്യൂഡൽഹിയിൽ സ്ഥിരീകരിക്കുകയാണ് ഉണ്ടായത്. രാവിലെ 9.30 മുതൽ കൊച്ചി ഓഫീസിൽ മന്ത്രി ജലീലിനെ ചോദ്യം ചെയ്തെന്നും സ്വർണക്കടത്തു കേസിൽ മറ്റു വിഷയങ്ങളും ഉൾപ്പെടുമെന്നും ഇഡിയിലെ ഉന്നതർ പ്രാമുഖ്യ മലയാള പത്രത്തോട് പറഞ്ഞിരുന്നു. പല ചോദ്യങ്ങളിലും കൃത്യമായ ഉത്തരം നൽകാതെ ജലീൽ ഒഴിഞ്ഞുമാറിയെന്നും, ഇഡി വൃത്തങ്ങൾ പറഞ്ഞു. ചോദ്യം ചെയ്യൽ തൃപ്തികരമായിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
2020 മാർച്ച് 4നു തിരുവനന്തപുരം യുഎഇ കോൺസൽ ജനറലിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്സലുകളെക്കുറിച്ചായിരുന്നു പ്രധാന ചോദ്യങ്ങൾ ഉണ്ടായത്. മതഗ്രന്ഥങ്ങളെന്നാണ് മന്ത്രി നൽകിയിരുന്ന വിശദീകരണം. കള്ളക്കടത്തു സംഘം ഈ നയതന്ത്ര പാഴ്സലുകളിൽ സ്വർണമോ പണമോ കടത്തിയോ എന്ന് അന്വേഷണ സംഘം യഥാർത്ഥത്തിൽ പരിശോധിക്കുകയാണ്. കള്ളപ്പണം കറൻസി നോട്ടുകളായി കടത്തിയോ എന്നും അന്വേഷിക്കുന്നുണ്ട്. സ്വർണക്കടത്തു പ്രതികൾ യുഎഇ കോൺസുലേറ്റ് വഴി ജലീലുമായി അടുത്ത ബന്ധമുണ്ടാക്കിയെന്നും അതിന്റെ മറവിൽ കുറ്റകൃത്യം നടത്തിയെന്നുമുള്ള നിഗമനത്തിൽ തന്നെയാണ് കസ്റ്റംസ് ഇപ്പോഴും.