കഴുത്തറുപ്പൻ ഫീസുകൾ വാങ്ങിയാൽ സി.ബി.എസ്.ഇ സ്കൂളുകൾക്കെതിരെ നടപടിവരും.

തിരുവനന്തപുരം /കോവിഡിന്റെ സാഹചര്യത്തിൽ കഴുത്തറുപ്പൻ ഫീസുകൾ വാങ്ങരുതെന്ന സർക്കാർ നിർദേശം സി.ബി.എസ്.ഇ സ്കൂ ളുകൾ പാലിക്കാത്ത സാഹചര്യത്തിൽ സർക്കാർ കേരളത്തിലെ സി.ബി.എസ്.ഇ സ്കൂളുകളിലെ ഫീസിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് സി.ബി.എസ്.ഇ സ്കൂളുകളിലെ ഫീസിനു സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സ്കൂള്‍ നടത്തിക്കൊണ്ട് പോകാന്‍ ആവശ്യമായ തുക മാത്രമേ ഫീസാ യി വാങ്ങാന്‍ പാടുള്ളൂ എന്നും, നേരിട്ടോ അല്ലാതെയോ ലാഭമുണ്ടാ ക്കുന്ന തരത്തില്‍ ഫീസ് വാങ്ങാന്‍ പാടില്ലെന്നും പൊതുവി ദ്യാഭ്യാസ സെക്രട്ടറിയാണ് ഇതിനായി പ്രത്യേക സര്‍ക്കുലർ പുറത്തിറക്കി യിരിക്കുന്നത്.
കൊവിഡ് കാലത്ത് സ്കൂളുകള്‍ ഉയര്‍ന്ന ഫീസ് ആവശ്യപ്പെടുന്നതായി നിരവധി നൂറു കണക്കിന് പരാതികളാണ് ഉണ്ടായിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഫീസ് കുറയ്ക്കണമെന്നും മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഫീസ് വാങ്ങരുതെന്നും മുഖ്യമന്ത്രി മാനേജ്മെന്റുകളോട് ആവശ്യ പെട്ടിരുന്നതാണ്. ഇത് മാനിക്കാതെ ചില മാനേജ്മെന്റുകൾ ഉയര്‍ന്ന ഫീസ് വിദ്യാര്‍ത്ഥികളോട് വാങ്ങിവരുകയാണ്. തുടര്‍ന്നാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഹൈക്കോടതിയെ സമീപിക്കുന്നത്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ സ്കൂളുകളുടെ നടപടി അനാവശ്യമാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. തുടര്‍ ന്നാണ് ഫീസ് നിയന്ത്രിക്ജകുന്ന കാര്യത്തിൽ ഇടപെടാന്‍ സർക്കാ രിനോട് കോടതി നിർദേശിക്കുകയായിരുന്നു. ഒരു മാനേജ്മെന്റും ഈ അധ്യയന വര്‍ഷം സ്കൂള്‍ നടത്തിക്കൊണ്ട് പോകാന്‍ ചെലവാകുന്ന യഥാര്‍ത്ഥ തുകയേക്കാള്‍ അധികം തുക ഫീസായി വാങ്ങുവാൻ പാടില്ല. കൊവിഡ് മഹാമാരി എല്ലാ വിഭാഗം ജനങ്ങളേയും ബാധിച്ചിട്ടുണ്ട്. അതിനാല്‍ നേരിട്ടോ അല്ലാതെയോ ലാഭമുണ്ടാക്കുന്ന തരത്തില്‍ ഫീസ് ഈടാക്കാന്‍ അനുവദിക്കില്ല. കൊവിഡ് സാഹചര്യത്തില്‍ ഓരോ സ്കൂളും വിദ്യാര്‍ത്ഥിക്ക് നല്കുന്ന സൗകര്യങ്ങള്‍ അനുസരിച്ചാകണം ഫീസ് നിശ്ചയിക്കേണ്ടത്. ഇതു അധിക തുകയല്ലെന്നും ലാഭമുണ്ടാക്കുന്നതല്ലെന്നും മാനേജ്മെന്റുകള്‍ ഉറപ്പാക്കണം. ഈ അധ്യയന വര്‍ഷത്തേക്ക് മാത്രമാണ് നിയന്ത്ര ണമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന് പുറപ്പെടു വിച്ച സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്. സ്കൂളുകൾ ഉത്തരവ് പാലിക്കു ന്നുണ്ടോ എന്ന് ഉറപ്പാക്കാൻ എല്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറ ക്ടര്‍മാര്‍ക്കും നിര്‍ദ്ദേശവും നൽകിയിരിക്കുകയാണ്.