സ്വന്തം ചെലവിൽ ഉപകരണം വാങ്ങേണ്ട സാഹചര്യം സർക്കാർ ആശുപത്രികളിൽ ഇല്ല; ആരോഗ്യമന്ത്രി വീണാ ജോർജ്ജ്

രോഗികൾ സ്വന്തം ചെലവിൽ ഉപകരണം വാങ്ങേണ്ട സാഹചര്യം സർക്കാർ ആശുപത്രികളിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ഇത് സർക്കാർ മാർഗനിർദേശങ്ങൾക്ക് ഭാഗമല്ലന്ന് അവര്‍ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഇതിനെ നിരുത്സാഹപ്പെടുത്തണം എന്നും അങ്ങനെ ഉണ്ടാകുന്ന സാഹചര്യത്തിൽ വകുപ്പിനെ നിർബന്ധമായും അറിയിക്കണമെന്നും ഇത് സർക്കാർ നയത്തിന് വിരുദ്ധമാണെന്നും മന്ത്രി വീണാ ജോര്‍ജ്ജ് വൃക്തമാക്കി.തിരുവനന്തപുരം മെഡിക്കൽ കോളേജിനായി യുഡിഎഫ് കാലത്ത് ചെലവഴിച്ചത് 15.60 കോടി രൂപയാണ്. ഒന്നാം പിണറായി സർക്കാർ 41.84 കോടിയാണ് ചെലവഴിച്ചത്. ഈ സർക്കാർ 80.66 കോടി രൂപ ചെലവഴിച്ചു. 2021ൽ സംസ്ഥാനത്ത് സൗജന്യ ചികിത്സ തേടിയത് രണ്ടര ലക്ഷം രോഗികളാണ്. 2024ൽ ആറ് ലക്ഷം പേരാണ് ചികിത്സ തേടിയത്. 2015-16 കാലത്ത് 114 കോടി രൂപ സൗജന്യ ചികിത്സ നൽകി. ഈ സർക്കാർ നാലുവർഷം കൊണ്ട് കൊടുത്തത് 7708 കോടി രൂപ. 25 ലക്ഷത്തി പതിനേഴായിരത്തോളം ആളുകൾക്കാണ് സൗജന്യ ചികിത്സ നൽകിയതെന്ന് മന്ത്രി വ്യക്തമാക്കി.
കേരളത്തിൻ്റെ ആരോഗ്യമേഖലയിൽ വലിയ മാറ്റം തന്നെയാണ് ഈ സർക്കാരിലൂടെ ഉണ്ടായിട്ടുള്ളത്. ഒരാള് പോലും രോഗത്തിനു മുമ്പിൽ നിസഹായരായി പോകാൻ പാടില്ല. ഒൻപത് വർഷം മുൻപ് സംസ്ഥാനത്ത് ഒരു കാത്ത് ലാബും ഉണ്ടായിരുന്നില്ല.എന്നാൽ ഇപ്പോൾ വയനാടും കാസർഗോഡും ഉൾപ്പെടെ എല്ലായിടത്തും കാത്ത് ലാബുണ്ട്. 14 ജില്ലകളിലും മെഡിക്കൽ കോളേജുണ്ട്. യുഡിഎഫ് കാലത്ത് ജില്ലാ ആശുപത്രികളുടെ ബോർഡ് മാറ്റി വെച്ചതേയുളളൂ. ശിശുമരണ നിരക്കിൽ അമേരിക്കൻ ഐക്യനാടുകളെക്കാൾ കേരളത്തിൽ കുറവാണ്. ഇത് ചരിത്രത്തിൽ വളരെ അഭിമാനകരമായ ഒരു നേട്ടമായി കാണുന്നു .ശിശുക്കളെ ഇല്ലാതാക്കുകയല്ല, ചേർത്തുപിടിക്കുകയാണ് ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പെറിഞ്ഞു മന്ത്രി വീണ ജോർജ് .
Tag: There is no need to purchase equipment at government hospitals’ own expense; Health Minister Veena George in the Assembly