സുരേന്ദ്രൻ പറയുന്നത് ശരിയെങ്കിൽ, സ്വർണക്കടത്ത് സംഘത്തെ സഹായിച്ച ആ ഉന്നതൻ സ്പീക്കർ ശ്രീരാമകൃഷ്ണനോ?

തിരുവനന്തപുരം / നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സ്പീക്കർ സ്വർണക്കടത്ത് സംഘത്തെ സഹായിച്ചെന്നും അദ്ദേഹത്തിന്റെ വിദേശ യാത്രകൾ ദുരൂഹമാണെന്നും, മന്ത്രിമാരും സ്വർണക്കടത്തിനെ സഹായിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. അധോലോക സംഘങ്ങളെ സഹായിക്കാൻ നേതാക്കൾ പദവികൾ ദുരുപയോഗം ചെയ്തത് ഞെട്ടിക്കുന്നതാണെന്നും സുരേദ്രൻ പറയുകയുണ്ടായി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് സർക്കാരിനെയും സി പി എമ്മിനെയും വെട്ടിലാക്കുന്ന ആരോപണം സുരേന്ദ്രൻ ഉന്നയിച്ചിരിക്കുന്നത്.
സ്വപ്നാ സുരേഷ്, പി.എസ് സരിത്ത് എന്നിവരുടെ രഹസ്യമൊഴി യിലാണ് ഭരണ ഘടനാ പദവിയിലുള്ള ഉന്നതന്റെ പങ്കിനെക്കുറിച്ച് പരാമർശനമുണ്ടായിരുന്നത്. സ്വർണക്കടത്തിലും ഡോളർ കടത്തിലും ഒരു ഉന്നതന് പങ്കുണ്ടെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. കള്ളക്കടത്തിന് സഹായിച്ച ഉന്നതന് ഈശ്വരനാമം ആണെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രൻ പറഞ്ഞിരുന്നത്. ഉന്നതൻ ആരെന്നുളള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നിയമപരമായി ആ പേര് പുറത്തുവരുന്നതാണ് നല്ലതെന്നും എല്ലാം ഈശ്വരന്റെ പര്യായ പദങ്ങളാണല്ലോ. ഭഗവാന്റെ പര്യായ പദങ്ങളാണ് നമ്മുടെ നാട്ടിലെ എല്ലാ പേരുകളെന്നും സുരേന്ദ്രൻ പറയുകയുണ്ടായി. മന്ത്രിസഭയിൽ അംഗമല്ലാത്ത ഒരു പ്രധാനി അല്ല, നാലഞ്ചു പ്രധാനികൾ കളളക്കടത്ത് സംഘത്തെ സഹായിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നാണ് സുരേദ്രന്റെ വെളിപ്പെടുത്തൽ ഉണ്ടായത്.
ഇ.ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്ന ഉന്നതൻ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതിനിടെ ആവശ്യപെട്ടിരുന്നതാണ്.രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ പ്രമുഖരുടെ കള്ളപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്ന് സംശയിക്കുന്ന ഭരണഘടനാ പദവിയുള്ള ഉന്നത നേതാവിന്റെ ഇരുപതിലേറെ വിദേശ യാത്രകൾ കേന്ദ്ര ഏജൻസികൾ ഏതായാ ലും അന്വേഷിക്കുകയാണ്. ഈ യാത്രകളിൽ ഭൂരിഭാഗവും യു. എ. ഇയിലേക്കായിരുന്നു എന്നതും സത്യമാണ്. നാല് യാത്രകളിൽ ഈ പ്രമുഖനൊപ്പം സ്വർണക്കടത്തു കേസ് പ്രതി സ്വപ്നയും ഒപ്പമുണ്ടായിരുന്നു എന്നാണു റിപ്പോർട്ടുകൾ പറയുന്നത്. പ്രത്യേക പരിരക്ഷയുള്ള ഇദ്ദേഹത്തിന്റെ ലഗേജുകൾ വിമാനത്താവളത്തിൽ ഗ്രീൻചാനലിലൂടെ, പരിശോധനയില്ലാതെ വിമാനത്തിലേക്ക് കാട്ടുകയായിരുന്നു പതിവ്. യു.എ.യിലും ഇതേ സൗകര്യം ഉപയോഗിച്ച് പരിശോധനയില്ലാതെ ബാഗുകൾ പുറത്തെത്തിച്ചിരുന്നു. സംസ്ഥാനത്ത് ഈ പരിരക്ഷയുള്ള ചുരുക്കം നേതാക്കളേയുള്ളൂ. ഈ സൗകര്യം ഉപയോഗിച്ച് ഡോളർ കടത്തിയെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. കടത്തിയ പണം ആരുടേതാണെന്നും അതിന്റെ ഉറവിടവും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.
അതേസമയം, രാഷ്ട്രീയ, സിനിമാ, ഉദ്യോഗസ്ഥ പ്രമുഖരുടെ കള്ളപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്ന് സംശയിക്കുന്ന ഭരണഘടനാ പദവിയുള്ള ഉന്നത നേതാവിന്റെ ഇരുപതിലേറെ വിദേശ യാത്രകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതായിട്ടാണ് വിവരം. ഈ യാത്രകളിൽ ഭൂരിഭാഗവും യു. എ. ഇയിലേക്കായിരുന്നു. നാല് യാത്രകളിൽ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയും ഒപ്പം തുണയായി ഉണ്ടായി രുന്നു. സംസ്ഥാനത്ത് സുപ്രധാന പദവിയുള്ള ഈ നേതാവ് ഗ്രീൻചാനലിലൂടെ സ്വന്തം ബാഗിൽ ഡോളർ കടത്തിയതിന്റെ വിവരങ്ങൾ കസ്റ്റംസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ലഭിച്ചിരുന്നതാണ്. കടത്തിയ പണം ആരുടേതാണെന്നും അതിന്റെ ഉറവിടവും കേന്ദ്ര ഏജൻസികൾ അന്വേഷിച്ചുവരികയാണ്. കസ്റ്റംസ് മുദ്രവച്ച കവറിൽ കോടതിയിൽ നൽകിയ മൊഴിയിലുള്ള വമ്പൻ സ്രാവുകളിലൊരാൾ ഈ ഉന്നതനാണ്. പലവട്ടം ചോദ്യം ചെയ്തിട്ടും ഈ ഉന്നതന്റെ വിവരങ്ങൾ സ്വപ്ന വെളിപ്പെടുത്താൻ തയ്യാറായില്ല. സ്വപ്ന മായ്ചുകളഞ്ഞ വാട്സാപ് സന്ദേശങ്ങൾ സി-ഡാക്കിൽ വീണ്ടെടുത്തപ്പോഴാണ് ഉന്നതന്റെ പങ്ക് കണ്ടെത്താനാവുന്നത്. ഈ നേതാവുമായുള്ള ഉറ്റബന്ധം ഉപയോഗിച്ചാണ് ഡോളർ കടത്തിയതെന്നാണ് സ്വപ്ന പിന്നീടുള്ള ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തുന്നത്.
സ്വപ്നയ്ക്കൊപ്പം നാല് വിദേശയാത്രകൾ ആണ് ഈ ഉന്നതൻ നടത്തിയിട്ടുള്ളത്. പ്രവാസി സമ്മേളനങ്ങൾക്കും മലയാളി സംഘടനകളുടെ പരിപാടികൾക്കുമായി 20ലേറെ തവണ ഈ ഉന്നതനും വിദേശത്ത് പോയിട്ടുണ്ട്. മിക്ക യാത്രകളും യു.എ.ഇയിലേക്ക് ആയിരുന്നു.
നാലു വർഷത്തിനിടെ ഈ ഉന്നതൻ യു.എ.ഇയിലേക്ക് 14 തവണ പറന്നു. സർക്കാരിന്റെ പരിപാടിക്കായി അഞ്ചുവട്ടം ദുബായിൽ പോയിട്ടുണ്ട്. ഈ പരിപാടികളിൽ പ്രവാസി വ്യവസായികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്നു. പ്രമുഖ പ്രവ്യവസായികളുമായി നല്ല അടുത്ത ബന്ധം. മിക്ക യാത്രകളും സർക്കാർ പണം ചെലവാക്കാത്ത സ്വകാര്യയാത്രകളായിരുന്നു എന്നതാണ് ശ്രദ്ധേയം. ഈ യാത്രാ, താമസ ചെലവുകൾ വഹിച്ചത് ആരാണെന്ന് അന്വേഷണ ഏജൻസികൾ അന്വേഷിക്കുകയാണ്. യാത്രകളുടെ കൂടുതൽ വിവരങ്ങൾ അറിയാൻ സ്റ്റാഫംഗങ്ങളെ ചോദ്യം ചെയ്യാനും ഇടയുണ്ട്.
ഈ ഉന്നതനെ ചോദ്യംചെയ്യാനും പ്രതിയാക്കാനും കസ്റ്റംസിനും ഇ.ഡിക്കും നിയമതടസമില്ലെന്ന് നിയമവിദഗ്ദ്ധർ അറിയിച്ചിട്ടുണ്ട്. ഭരണഘടനാപരമായി ചില പരിരക്ഷകളുണ്ടെങ്കിലും ക്രിമിനൽ കേസുകളിൽ ഇത് ബാധകമല്ല എന്നാണു നിയമോപദേശം ലഭിച്ചിട്ടുള്ളത്. ഒരു സംസ്ഥാനത്ത് ഇതേ പദവിയിലിരുന്നയാൾക്കെതിരെ കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. യഥാർത്ഥത്തിൽ രാഷ്ട്രപതിക്കും ഗവർണർമാർക്കും മാത്രമാണ് സിവിൽ, ക്രിമിനൽ കേസുകളിൽ നിലവിൽ പരിരക്ഷയുള്ളത്. ഇവർക്കെതിരെ അറസ്റ്റോ പ്രോസിക്യൂഷനോ പാടില്ല. എന്നാൽ മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ എന്നിവരുടെ കാര്യത്തിൽ ഇതിന്റെ ആവശ്യം ഇല്ല.