എം. ശിവശങ്കറിന്റെ വസതിയില്‍ കസ്റ്റംസിന്റെ പരിശോധന.

സംസ്ഥാന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും, മുന്‍ ഐ.ടി സെക്രട്ടറിയുമായ എം. ശിവശങ്കറിന്റെ വസതിയില്‍ കസ്റ്റംസിന്റെ പരിശോധന. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘമാണ് മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിന്റെ പൂജപ്പുരയിലെ വസതിയിൽ പരിശോധന നടത്തുന്നത്. കേസിലെ ഒന്നാം പ്രതിയായ സരിത്ത് നിരവധി തവണ ശിവശങ്കറിനെ വിളിച്ചതിന്റെ രേഖകള്‍ ലഭ്യമായതിനെ തുടർന്നാണ് മൂന്ന് ഉദ്യോഗസ്ഥന്മാർ ശിവശങ്കറിന്റെ വീട്ടില്‍ പരിശോധനക്ക് എത്തിയത്.
ഇതിനിടെ നയതന്ത്ര മാര്‍ഗം ദുരുപയോഗിച്ച് നടത്തിയ സ്വര്‍ണ്ണക്കടത്തുകളിലെ മുഖ്യപ്രതി ഫൈസല്‍ ഫരീദിനെതിരെ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. വിദേശത്തുള്ള പ്രതിയെ വിട്ടുകിട്ടാന്‍ അന്വേഷണ സംഘത്തിന്റെ അപേക്ഷപ്രകാരമാണ് പ്രത്യേക കോടതിയുടെ വാറന്റ് ഉണ്ടായിരിക്കുന്നത്. അതേസമയം കേസില്‍ ചൊവ്വാഴ്ച മൂന്ന് പേരെ കൂടി കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. അറസ്റ്റിലായ കെ.ടി.റമീസുമായി ബന്ധപ്പെട്ട മൂന്നുപേരെ കൂടിയാണ് കസ്റ്റംസ് പിടികൂടിയത്. ഇതിൽ നിരവധി സ്വര്‍ണക്കടത്ത് കേസുകളിലെ പ്രതിയായ ജലാലിനെ വര്‍ഷങ്ങളായി കസ്റ്റംസ് അന്വേഷിക്കുകയാണ്. രണ്ടു വര്‍ഷം മുന്‍പ് തിരുവനന്തപുരം വിമാനാവളം വഴി നടത്തിയ സ്വര്‍ണക്കടത്തില്‍ ഡി.ആര്.ഐ കേസെടുത്തതു മുതല്‍ ജലാൽ പിടികിട്ടപുള്ളിയാണ്.