Life StyleNews

‘എട്ടിന്റെ പണി’ കിട്ടിയപ്പോള്‍ അടവ് മാറ്റി വാട്‌സ്ആപ്പ്

ന്യൂയോര്‍ക്ക്: വാട്‌സപ്പ് ഡേറ്റ പ്രൈവസിയുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങള്‍ക്കൊടുവില്‍ പ്രതികരണവുമായി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് സേവനമായ വാട്‌സപ്പ്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് വാട്‌സപ്പ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. സ്വകാര്യ മെസേജുകള്‍ വായിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും ഫോണ്‍ കോണ്ടാക്ടുകള്‍ ഫേസ്ബുക്കുമായി പങ്കുവെക്കില്ലെന്നും വാട്‌സപ്പ് വ്യക്തമാക്കി. ആരൊക്കെ വിളിക്കുന്നു എന്നോ മെസേജ് ചെയ്യുന്നു എന്നോ വാട്‌സപ്പ് കണക്കെടുക്കാറില്ലെന്നും, മെസേജുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനത്തിലൂടെ സുരക്ഷിതമാണെന്നും വാട്‌സപ്പ്. അതേസമയം വാട്‌സപ്പിനോ ഫേസ്ബുക്കിനോ ഉപഭോക്താവിന്റെ ലൊക്കേഷന്‍ കാണാന്‍ കഴിയില്ല. അതിനും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷ ഉണ്ട്. ഫോണ്‍ കോണ്ടാക്ടുകള്‍ ഫേസ്ബുക്കുമായി പങ്കുവെക്കുന്നില്ല.

കോണ്ടാക്ട് പെര്‍മിഷന്‍ ചോദിക്കുന്നത് അഡ്രസ് ബുക്കിലെ മറ്റ് വാട്‌സപ്പ് ഉപഭോക്താക്കളെ തിരിച്ചറിയാന്‍ മാത്രമാണ്. ഗ്രൂപ്പുകള്‍ സ്വകാര്യമായി തുടരും എന്നിങ്ങനെയാണ് വാട്‌സപ്പ് വിശദീകരിക്കുന്നത്. മെസേജുകള്‍ക്ക് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്ളതിനാല്‍ അവ സുരക്ഷിതമാണെന്ന് കഴിഞ്ഞ ദിവസവും വാട്‌സപ്പ് വ്യക്തമാക്കിയിരുന്നു.വാട്സ്ആപ്പ് പ്രൈവസി പോളിസി പുതുക്കുന്നുവെന്ന അറിയിപ്പ് നല്‍കിയതിന് പിന്നാലെ ആപ്ലിക്കേഷന്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായിരുന്നു. മറ്റ് മെസേജിംഗ്. ആപ്ലിക്കേഷനുകളിലേക്ക് ആളുകള്‍ മാറിതുടങ്ങിയിട്ടുണ്ട്. മെസേജിംഗ് ആപ്ലിക്കേഷനുകളായ സിഗ്‌നല്‍, ടെലഗ്രാം അടക്കമുള്ളവയുടെ ഡൗണ്‍ലോഡിംഗില്‍ വര്‍ധനവ് ഉണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button