NationalNewsUncategorized

അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവം; മരിച്ചയാൾ കാർ ഉടമയല്ല

മുംബൈ : മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ കഴിഞ്ഞ ദിവസം മരിച്ച മാൻസുഖ് ഹിരേൺ കാർ ഉടമയല്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. താനെ സ്വദേശി മാൻസുഖ് ഹിരണിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കടലിടുക്കിൽ നിന്നും കണ്ടെത്തിയത്. എന്നാൽ യത്ഥാർത്ഥ കാർ ഉടമ മാൻസുഖ് അല്ല സാം നതേൻ എന്നയാളാണെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് വെളിപ്പെടുത്തി.

ഇന്റീരിയർ ജോലിയ്ക്കായി കാർ മാൻസുഖിനെ ഏൽപ്പിച്ചതാണ്. എന്നാൽ പണം നൽകാതിരുന്നതിനാൽ മാൻസുഖ് ഇത് കൈവശം വെയ്ക്കുകയായിരുന്നു. നിലവിൽ കേസ് ആന്റി ടെററിസം സ്‌ക്വാഡിന് കൈമാറിയിരിക്കുകയാണെന്നും ദേശ്മുഖ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം 25 നാണ് മുകേഷ് അംബാനിയുടെ വീടിന് മുൻപിൽ എസ് യു വി വാഹനത്തിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ ഉടമ മാൻസുഖ് ആണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വ്യാഴാഴ്ച മുതൽ മാൻസുഖിനെ കാണാനില്ലായിരുന്നു. തുടർന്ന് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button