കൊവിഡ് മറവില്‍ ബലാത്സംഗ കേസ് നീട്ടികൊണ്ടുപോകാനുള്ള ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ നീക്കം പാളി.

കൊവിഡ് മറവില്‍ ബലാത്സംഗ കേസിലെ വിചാരണ നീട്ടിവയ്ക്കാന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ നീക്കം. ബുധനാഴ്ച കോട്ടയം അഡീഷണല്‍ സെഷന്‍സ് വിചാരണ കോടതിയില്‍ ഹാജരാകേണ്ടിയിരുന്ന ബിഷപ് വന്നില്ല. എന്തുകൊണ്ടാണ് പ്രതി ഹാജരാകാതിരുന്നതെന്ന കോടതിയുടെ ചോദ്യത്തിന് കൊറോണ കാരണമാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ നൽകിയ മറുപടി. അടുത്ത തവണ ബിഷപ് ഫ്രാങ്കോ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിച്ച കോടതി ജൂലായ് ഒന്നിന് കേസ് വീണ്ടും പരിഗണിക്കാന്‍ മാറ്റി വെക്കുകയായിരുന്നു. അതേസമയം കൊവിഡ് കാരണം കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്ന ബിഷപ് ഫ്രാങ്കോക്ക് വേണ്ടി പ്രതിഭാഗത്തിന്റെ വാദവും കോടതി തള്ളുകയായിരുന്നു. കേസിൽ നിന്ന് ബിഷപിന്റെ വിടുതല്‍ ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നതാണ്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ 2018 സെപ്തംബര്‍ 21നാണ് ബിഷപ് ഫ്രാങ്കോയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്യുന്നത്.