BusinessEditor's ChoiceKerala NewsLatest NewsLocal NewsNationalNews

കഴിവില്ല, സ്വപ്നയെ വേണ്ടെന്ന് സ്പേസ് പാർക്ക് പറഞ്ഞിരുന്നു.

കഴിവു പോരെന്ന കാരണത്താൽ സ്വപ്നയെ വേണ്ടെന്ന് സ്പേസ് പാർക്ക് പറഞ്ഞിരുന്നതായ മിനിറ്റ്സ് പുറത്ത്.
കഴിഞ്ഞ മേയിൽ നടന്ന സ്പേസ് പാർക്ക് അവലോകന യോഗത്തിലാണ് കഴിവു പോരെന്ന കാരണത്താൽ സ്വപ്നയെ വേണ്ടെന്ന് സ്പേസ് പാർക്ക് പറഞ്ഞിരുന്നത്. ആലോചിച്ചെങ്കിലും നടപ്പായില്ലെന്നു വ്യക്തമാക്കുന്ന മിനിറ്റ്സ് പുറത്ത്.
സ്പേസ് പാർക്ക് അവലോകന യോഗം ഇത് സംബന്ധിച്ചു ആലോചിച്ചിരുന്നതായും, തീരുമാനം നടപ്പായില്ലെന്നും, യോഗത്തിന്റെ മിനിറ്റ്സ് തന്നെ വ്യക്തമാക്കുന്നു.
സ്വപ്നയുടെ ചുമതല, കഴിവ്, സന്നദ്ധത തുടങ്ങിയ കാര്യങ്ങളിൽ പുനഃപരിശോധന വേണമെന്നും അവർ ഉൾപ്പെടുന്ന പി‍ഡബ്ല്യുസി പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് അവസാനിപ്പിക്കണമെന്നും യോഗത്തിൽ നിർദേശം ഉണ്ടായിരുന്നതാണ്. ഐടി സെക്രട്ടറി എം.ശിവശങ്കറും ഈ യോഗത്തിൽ പങ്കെടുത്തിരുന്നെങ്കിലും, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ ശിവശങ്കർ തീരുമാനം നടപ്പിലാക്കാൻ അനുവദിച്ചിരുന്നില്ല.
തീരുമാനം നടപ്പായില്ലെന്നു മാത്രമല്ല, കൺസൽറ്റൻസിയുടെ നിയമന കാലാവധി നീളുകയും ചെയ്തു. ഒടുവിൽ ജൂലൈയിൽ സ്വർണക്കടത്ത് കേസിൽ പിടിക്കപ്പെട്ടപ്പോൾ മാത്രമാണു സ്വപ്നയെ ഐടി വകുപ്പ് കൈയ്യൊഴിയുന്നത്. കോവിഡ് അനിശ്ചിതത്വവും സ്പേസ് പാർക്കിനു പുതിയ സ്പെഷൽ ഓഫിസർ വരാതിരുന്നതുമാണ് നടപടി വൈകാൻ കാരണമായത്.
ശിവശങ്കറിന്റെ ശുപാർശയിൽ നിയമിതയായ സ്വപ്നയെ സംബന്ധിച്ച് 7 മാസം കഴിഞ്ഞപ്പോഴേക്കും വിലയിരുത്തൽ മാറിയത് എന്തുകൊണ്ടാണെന്നു ഇനിയും അറിയാനായില്ല. കൂടുതൽ എൻജിനീയറിങ്, സ്പേസ് ടെക് കാര്യങ്ങളിൽ കഴിവുള്ളയാളെയാണ് ആവശ്യമുണ്ടായിരുന്നതെന്നാണു ചീഫ് സെക്രട്ടറിതല സമിതിയെ സ്പേസ് പാർക്ക് അധികൃതർ അറിയിച്ചിരുന്നു. സ്വപ്നയെ തിരഞ്ഞെടുത്തപ്പോ‍ൾ ഇക്കാര്യം അറിഞ്ഞിരുന്നില്ല എന്ന ചോദ്യം ബാക്കിയാവുമ്പോൾ, നിയമിക്കപ്പെടുമ്പോൾ 6 മാസത്തെ നിയമന കരാറായിരുന്നു സ്വപ്നക്ക് ഉണ്ടായിരുന്നത് എങ്കിലും, രേഖകൾപ്രകാരം ഒരു വർഷ നിയമനമാണ് സ്വപ്നക്ക് നൽകിയിരുന്നത്.

കൺസൽറ്റന്റിനെ ആവശ്യപ്പെട്ടു സ്പേസ് പാർക്ക് ആദ്യം സമീപിച്ചതു കെപിഎംജിയെ ആയിരുന്നു. സ്പേസ് പാർക്കുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷൻ ആവശ്യങ്ങൾക്കു സേവനം നൽകിയിരുന്നതും, കെപിഎംജിയായിരുന്നു.
എന്നാലും, കൺസൽറ്റന്റിനെ ആവശ്യപ്പെട്ടു നൽകിയ 2 ഇമെയിലുകളോടും അവർ പ്രതികരിക്കാതിരിക്കു കയായിരുന്നു. കെപിഎംജി മറുപടി നൽകാൻ വൈകിയതു മൂലമാണ് പിഡബ്ല്യുസിയെ സമീപിച്ചതെന്നാണു ചീഫ് സെക്രട്ടറി തല സമിതി റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്.

അതേസമയം, കലശലായ നെഞ്ചുവേദനയുണ്ടെന്ന് ആവർത്തിച്ച് പറഞ്ഞു ഒരാഴ്ചയിലേറെ ആശുപത്രിയിൽ കഴിഞ്ഞ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് ആൻജിയോഗ്രാം പരിശോധനക്ക്ആ വിസമ്മതം കാട്ടി. ആൻജിയോഗ്രാമിനു സമ്മതപത്രം എഴുതിവാങ്ങാൻ മെഡിക്കൽ സംഘമെത്തുമ്പോൾ നെഞ്ചുവേദന മാറിയെന്നും പരിശോധന പിന്നീടാകാമെന്നും ആണ് സ്വപ്ന പറഞ്ഞത്.
സ്വപ്നയ്ക്കു കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നു മെഡിക്കൽ ബോർഡ് വീണ്ടും സ്ഥിരീകരിച്ചതോടെ ആശുപത്രിവാസം നാടകമായിരുന്നോയെന്ന സംശയം, ബലപ്പെട്ടിരിക്കുകയാണ്. സ്വപ്നയെയും കെ.ടി. റമീസിനെയും ജയിലിലേക്ക് തന്നെ മടക്കി അയച്ചു. സ്വപ്നയെയും റമീസിനെയും എൻഐഎ വീണ്ടും ചോദ്യംചെയ്യാനിരിക്കുന്നതിനിടെ, ഒരേസമയം ഇരുവരും ആശ‍ുപത്രിവാസം തരപ്പെടുത്തിയത് മറ്റു ഏതോ ലക്ഷ്യത്തോടെയാണ് എന്നത് ഉറപ്പാവുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button