

രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായി12 മത്തെ ദിവസവും വര്‍ധിപ്പിച്ചു. ഒരു ലിറ്റർ പെട്രോളിന് 53 പൈസയും ഒരു ലിറ്റർ ഡീസലിന് 60 പൈസയും ആണ് വര്‍ധിപ്പിച്ചത്. 12 ദിവസം കൊണ്ട് ഡീസലിന് 6 രൂപ 68 പൈസയും പെട്രോളിന് 6 രൂപ 53 പൈസയുമാണ് ഇതിനകം കൂടിയത്.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില വര്‍ധന പറഞ്ഞാണ് ജൂൺ ഏഴ് മുതല്‍ വിലകൂട്ടാണ് ആരംഭിക്കുന്നത്. ജൂൺ 6ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീപ്പയ്‌ക്ക് 42 ഡോളറായിരുന്നെങ്കിൽ ജൂൺ 12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോൾ, ഡീസൽ വിലയില്‍ ആ കുറവ് ഉണ്ടായില്ല. മെയ് മാസത്തിൽ എണ്ണ വില 20 തിലേക്ക് കുത്തനെ ഇടിഞ്ഞപ്പോഴും, രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തിയില്ല. ലോക്ക് ഡൌണും കോവിഡ് വ്യാപനവും മൂലം പ്രതിസന്ധിയിലായ ജനങ്ങളുടെ ഇന്ധനവില വര്‍ധനയിലൂടെ ഞെക്കിപ്പിഴിയാനാണ് പെട്രോളിയം കമ്പനനികൾ ശ്രമിക്കുന്നത്. ഇന്ധന വില തുടർച്ചയാവുന്ന സാഹചര്യം അവശ്യ സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ധനാക്ക് കാരണമാകും.
Post Your Comments