

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ എ.ഡി.ജി.പി ടോമിൻ തച്ചങ്കരി നൽകിയ വിടുതൽ ഹർജി കോട്ടയം വിജിലൻസ് കോടതി തള്ളി. തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. 2003-2007 കാലഘട്ടത്തില്‍ 65,74,000 ത്തോളം രൂപ ടോമിൻ തച്ചങ്കരി, അനധികൃതമായി സമ്പാദിച്ചു എന്നായിരുന്നു തച്ചങ്കരിക്കെതിരായ കേസ്. പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ തച്ചങ്കരിക്ക് ഇതുവരെ സാധിച്ചില്ല. ഈ സ്വത്ത് അഴിമതിയിലൂടെയാണ് സമ്പാദിച്ചതെന്ന് ഉയര്‍ന്ന ആരോപണമാന് തുടർന്ന് വിജിലൻസ് കോടതി വരെ എത്തിയത്.
Post Your Comments