

സൗദിയിൽ രണ്ടു മലയാളികളുടെ ജീവൻ കൂടി കോവിഡ് കവർന്നു. മലപ്പുറം തിരൂർ തലക്കടത്തൂർ കൊടശ്ശേരി മുഹമ്മദ് അഷ്റഫ് (51),കൊല്ലം കൊട്ടിയം കണ്ണനല്ലൂർ തൃക്കോവിൽ വട്ടം സ്വദേശി കടപ്പുരയിടം ശരീഫ് മീരാസാഹിബ് (46), എന്നിവരാണ് ദമ്മാമിൽ മരിച്ചത്.
22 വർഷമായി അൽഖോബാറിൽ സൂപർമാർക്കറ്റ് നടത്തി വരുന്ന അഷ്റഫ് ദമ്മാം സെൻട്രൽ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ 10ഓടെയാണ് മരണപ്പെടുന്നത്. ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തെ ജ്വരബാധയെ തുടർന്ന് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നത്. ന്യുമോണിയ ഉണ്ടെന്നു ബോധ്യമായതോടെ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റി. സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ: ആരിഫ. മക്കൾ: അഫീഫ, അസ്ല, മുഹമ്മദ് അർഷാദ്.
10 വർഷമായി ദമ്മാമിലെ പ്രമുഖ കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്തിരുന്ന ശരീഫ് മീരാസാഹിബ് ദമ്മാം സെൻട്രൽ ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് മരണപ്പെടുന്നത്. ഒരാഴ്ച മുമ്പ് ശ്വാസ തടസ്സവും ചുമയും കഠിനമായതിനെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരിക്കെ ന്യുമോണിയ മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു പിന്നെ. തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ: നാസില. മക്കൾ: സൈദാലി, ഷഹന, ഫാരിസ്. ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ നടന്നുവരുകയാണ്.
Post Your Comments