NationalNewsWorld

ഗള്‍ഫില്‍ നിന്ന് പ്രതിദിനം 12 വിമാനങ്ങള്‍, 1.72 ലക്ഷം പ്രവാസികൾ വരുന്നു.

ജൂണ്‍ ഒമ്പത് മുതല്‍ ഗള്‍ഫില്‍ നിന്ന് പ്രതിദിനം 12 വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തും. 420 ചാര്‍ട്ടേഡ് വിമാനങ്ങളും പ്രവാസികളെയും വഹിച്ച് നാട്ടിലെത്തുമെന്നു വിദേശകാര്യ മന്ത്രാലയം ആണ് അറിയിച്ചിട്ടുള്ളത്. പ്രവാസികൾ കൂടുതല്‍ പേർ എത്തുന്ന സാഹചര്യത്തിൽ അവരെ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നതിന് ചീഫ് സെക്രട്ടറി വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലുമായി സൌദി അറേബ്യയില്‍ നിന്ന് നാല് വിമാനങ്ങള്‍. യു.എ.ഇയില്‍ നിന്ന് നാല്. ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ വിമാനങ്ങളും. പന്ത്രണ്ട് വിമാനങ്ങളും വന്ദേഭാരത് പദ്ധതിപ്രകാരമാണ് എത്തുന്നത്. ഇതിനു പുറമെയാണ് വിവിധ സന്നദ്ധ സംഘടനകള്‍ ചാര്‍ട്ടര്‍ ചെയ്ത 420 വിമാനങ്ങള്‍ കൂടി ജൂണ്‍ 9 മുതല്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് പറക്കുക. ചാര്‍ട്ടേഡ് വിമാനങ്ങളുടെ എണ്ണം 600 ആയി ഉയര്‍ത്തിയേക്കും. ആകെ 1 ലക്ഷത്തി 72000 പ്രവാസികളെയാണ് ജൂൺ മാസം നാട്ടിലെത്തിക്കുക. പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലും പ്രതിപക്ഷവുമായും തര്‍ക്കം നടന്നതിന് പിന്നാലെയാണ് വിമാനങ്ങളുടെ ഷെഡ്യൂള്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. വിമാനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും ചാര്‍ച്ചേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്നുമാണ് സംസ്ഥാനം അറിയിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button