30 വർഷത്തിന് ശേഷം ഇന്ത്യയിൽ ആയുർദൈർഘ്യം വർധിക്കുന്നു.

30 വർഷങ്ങൾക്ക് ശേഷം രാജ്യത്ത് ആയുർദൈർഘ്യം വർധിച്ചതായി റിപ്പോർട്ട്. . പ്രമുഖ ശാസ്ത്ര ജേണലായ ലാന്‍സെറ്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകമെങ്ങുമുള്ള 200ലേറെ രാജ്യങ്ങളിൽ 369തരം രോഗങ്ങളും 286 മരണകാരണങ്ങളും മുന്‍നിര്‍ത്തിയായിരുന്നു പഠനം നടത്തിയത്. ഇതിൽ 1990 ന് ശേഷം ഇന്ത്യയിലെ ജനങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതായി പഠനം കണ്ടെത്തി.
സംസ്ഥാനങ്ങള്‍ക്കിടയില്‍ ഇതില്‍ പ്രകടമായ വ്യത്യാസമുണ്ട്. 59.6 വയസ്സായിരുന്നു 1990ല്‍ ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം. ഇത് 2019 ആയപ്പോള്‍ 70.8 വയസ്സായി മാറി. കേരളത്തില്‍ ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്, 77.3 വയസ്സ്. അതേസമയം ഉത്തര്‍പ്രദേശില്‍ ഇത് ദേശീയ നിരക്കിനേക്കാള്‍ താഴ്ന്ന് 66.9 വയസ്സുമാണെന്നും പഠനത്തില്‍ പറയുന്നു.
എന്നാല്‍, രാജ്യത്തെ ജനങ്ങള്‍ കൂടുതല്‍ കാലവും ജീവിക്കുന്നുണ്ടെങ്കില്‍ അത് രോഗങ്ങളും അവശതകളും പേറിയാണെന്ന് ഈ പഠനത്തില്‍ പങ്കെടുത്ത ഗവേഷകരില്‍ ഒരാളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്തിലെ ശ്രീനിവാസ് ഗോലി പറയുന്നു