CovidLatest NewsNationalNews

ഓക്‌സിജന്‍ ക്ഷാമം; ഗോവ മെഡിക്കല്‍ കോളേജില്‍ മരിച്ചത് 74 കോവിഡ് രോഗികള്‍

പനജി: ഓക്സിജന്‍ ക്ഷാമം അടിയന്തരമായി പരിഹരിക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ട് മണിക്കുറുകള്‍ക്കിടെ ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇതേ പ്രതിസന്ധിക്കിരയായി മരിച്ചുവീണത് 15 പേര്‍. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനും ആറിനുമിടയിലാണ് ഓക്സിജന്‍ വിതരണ അളവ് കുറഞ്ഞ് വന്‍ദുരന്തം. ഇതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയില്‍ നാലു ദിവസത്തിനിടെ ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് മരണം 74 ആയി.

വ്യാഴാഴ്ച അര്‍ധരാത്രിക്കു ശേഷം ഓക്സിജന്‍ അളവ് കുറയുന്നത് ശ്രദ്ധയില്‍ പെട്ട് ആശുപത്രിയിലെ ഡോക്ടര്‍മാരും രോഗികളുടെ ബന്ധുക്കളും അധികൃതരെ നിരന്തരം ബന്ധപ്പെട്ടെങ്കിലും നടപടി വൈകുകയായിരുന്നു. ഇതാണ് കൂട്ട മരണത്തിനിടയാക്കിയത്.

ബുധനാഴ്ച ബോംബെ ഹൈക്കോടതി ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് ഉറപ്പുവരുത്താന്‍ ഗോവ സര്‍ക്കാറിനോട് നിര്‍ദേശം നല്‍കിയിരുന്നു. ചൊവ്വാഴ്ച ഇതേ ആശുപത്രിയില്‍ 26 കോവിഡ് രോഗികള്‍ മരണത്തിന് കീഴടങ്ങിയതിന് പിന്നാലെയായിരുന്നു നിര്‍ദേശം. ബുധനാഴ്ചയും 20 പേര്‍ മരിച്ചു. മരണം തുടര്‍ക്കഥയാകുന്നത് ഗോവ െമഡിക്കല്‍ കോളജിനെ ഭീതിയുടെ മുനമ്ബായി മാറ്റിയിട്ടുണ്ട്.

ആശുപത്രിയില്‍ രണ്ടാഴ്ചയായി ഇതേ പ്രതിസന്ധി തുടരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ചൊവ്വാഴ്ച വെന്‍റിലേറ്റര്‍ സഹായത്തോടെ കിടന്ന ആകെ 18 രോഗികളുടെയും ഓക്സിജന്‍ അളവ് പെട്ടെന്ന് താഴുകയായിരുന്നു. ആശുപത്രി ഓക്സിജന്‍ വിഭാഗത്തിലേക്ക് വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല.

ഗോവയില്‍ ഓക്സിജന്‍ ക്ഷാമമിെല്ലന്നാണ് മുഖ്യമന്ത്രി പ്രമോദ് സാവന്തിന്‍റെ വിശദീകരണം.

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനമാണ് ഗോവ- 48.1 ശതമാനം. അതായത് ഓരോ രണ്ട് പരിശോധനകളിലും ഒന്ന് പോസിറ്റീവാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button