Editor's ChoiceKerala NewsLatest NewsNationalNews

ശത്രുവിനെ അവരുടെ സങ്കേതത്തിലെത്തി വകവരുത്താൻ സൈന്യം തയ്യാറാണ്, പാകിസ്ഥാന് മോദിയുടെ മുന്നറിയിപ്പ്.

ന്യൂഡൽഹി / രാജ്യസുരക്ഷയാണ് സർക്കാരിന് മുഖ്യമെന്നും അതിന് വെല്ലുവിളി ഉയർത്തുന്ന ശക്തികൾക്ക് തക്ക മറുപടി നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ശത്രുവിനെ അവരുടെ സങ്കേതത്തിലെത്തി വകവരുത്താൻ സൈന്യം ഏതു നിമിഷവും തയ്യാറാണ്. ലോംഗെ വാലയിൽ ഇന്ത്യൻ സൈന്യം വലിയ ​ശൗര്യം പ്രകടിപ്പിച്ചു. എല്ലാ ഇന്ത്യക്കാർക്കും വേണ്ടി സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായും നരേന്ദ്രമോദി പറഞ്ഞു. വടക്കൻ ജമ്മു കാശ്‌മീരിലെ നിരവധി പ്രദേശങ്ങളിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിനിർത്തൽ നിയമലംഘനത്തിൽ അഞ്ച് സൈനികർ ഉൾപ്പടെ പതിനൊന്ന് പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. രാജസ്ഥാനിലെ ജയ്സാൽമെറിൽ സൈനികർക്കൊപ്പം ദീപാവലി ദിനം ചിലവഴിക്കു ന്നതിനി ടെയായിരുന്നു മോദിയുടെ ഈ പ്രതികരണം ഉണ്ടായത്.

സമാനതകളില്ലാത്ത ധൈര്യമാണ് നമ്മുടെ സൈനികരുടേത്. പാകിസ്ഥാനെതിരെ നമ്മുടെ സൈന്യം ആഞ്ഞടിച്ച് തക്ക മറുപടി നൽകി. അതിർത്തിയിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ ഒരു ശക്തിക്കും കഴിയില്ല. എല്ലാ മേഖലകളെയും പോലെ പ്രതിരോ ധരംഗത്തെയും സ്വയംപര്യാപ്‌തമാക്കാനാണ് ശ്രമിക്കുന്നത്. സൈനി കരാണ് രാജ്യത്തിന്റെ സമ്പത്ത്. ഭാരതത്തെ തകർക്കാനോ ഇല്ലാ താക്കാനോ ഒരു ശക്തിക്കും കഴിയില്ല. സൈനികരുടെ സന്തോഷം കാണുമ്പോൾ തന്റെ സന്തോഷം ഇരട്ടിയാകുന്നു. സൈനികരുടെ സന്തോഷം കാണാനാണ് എപ്പോഴും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നിങ്ങൾക്കെല്ലാവർക്കും മധുരപലഹാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ ഇവ എന്നിൽ നിന്ന് മാത്രമല്ല. 130 കോടി ഇന്ത്യക്കാരിൽ നിന്നാണ്. സൈനികർക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുമ്പോൾ, രാജ്യത്തെ സേവിക്കാനും സംരക്ഷിക്കാനുമുളള തന്റെ ദൃഢനിശ്ചയമാണ് കൂടുതൽ ശക്തിപ്പെടുന്നതെന്നും മോദി പറഞ്ഞു.

മോദി ദീപാവലിക്ക് വർഷം തോറും സൈനികരെ കാണാൻ പോകുന്ന ത് എന്തുകൊണ്ടാണെന്ന് ചിലർ ചിന്തിച്ചിട്ടുണ്ടാവാം. ദീപാവലി ഞങ്ങൾ കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന ഒരു ഉത്സവമാണ്. അതിനാൽ ഓരോ വർഷവും നിങ്ങളോടൊപ്പം ചെലവഴിക്കുന്നു. കാരണം നിങ്ങൾ എല്ലാവരും എന്റെ സ്വന്തമാണെന്നും എന്റെ കുടുംബമാണെന്നും, പറഞ്ഞ മോദി, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങ ളിലുളള സൈനികർക്കും നന്ദി പറഞ്ഞു. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ, ബി എസ് എഫ് ഡയറക്‌ടർ ജനറൽ രാകേഷ് അസ്ഥാന എന്നിവർ പ്രധാനമന്ത്രിക്കൊപ്പം ജയ്സാൽമെറിൽ എത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button