Editor's ChoiceKerala NewsLatest NewsLocal NewsNationalNews

മൂന്നാംഘട്ട വോട്ടെടുപ്പിനും വോട്ടർമാരിൽ ആവേശമേറെ.

കോഴിക്കോട് / തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെ ടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിന് വോട്ടർമാരിൽ ആവേശമേറെ. പോളിംഗ് തുടങ്ങി ആദ്യത്തെ മൂന്ന് മണിക്കൂ റിനുള്ളിൽ പോളിംഗ് ശതമാനം മിക്ക പോളിംഗ് സ്റ്റേഷനികളിലും 20 ലേറെ രേഖപ്പെടുത്തി. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് തുടങ്ങി നാല് ജില്ലകളിലും രാവിലെ മുതൽ വോട്ട് രേഖപ്പെടുത്താൻ എത്തിയവ രുടെ വലിയ തിരക്കാണ് കാണാനായത്. അത് കൊണ്ട് തന്നെ മൂന്നാംഘട്ടത്തിലും മികച്ച പോളിംഗ് ആണ് മൂന്നു മുന്നണികളും പ്രതീക്ഷിക്കുന്നത്.

കണ്ണൂരിലെ ആയിരത്തിലധികം പ്രശ്‌നബാധിത ബൂത്തുകളിലും അതീവ സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടന്നു വരുന്നത്. ഇവിടെ വെബ് കാസ്റ്റിംഗും വീഡിയോ ചിത്രീകരണവും നടക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുളള മലപ്പുറത്ത് 304 പ്രശ്‌ന സാദ്ധ്യത ബുത്തൂകളും 87 മാവോയിസ്റ്റ് ഭീഷണി ഉള്ള ബൂത്തുകളുമാണ് ഉള്ളത്. മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളിലും, ചെറുകാവ് പഞ്ചായത്ത് കുഴിയേടം വാർഡിൽ ഹസ്‌നിയ മദ്രസയിലും വോട്ടിംഗ് യന്ത്രം തകരാറായതിനാൽ പോളിംഗ് ആരംഭിക്കാൻ വൈകി. കരുവാരകുണ്ട് കിഴക്കേത്തല വാർഡിൽ രണ്ടാം ബൂത്തിലും വോട്ടിംഗ് മെഷീൻ തകരാറിലായിട്ടുണ്ട്. രാവിലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ, കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ, ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേ ന്ദ്രൻ, സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ, റവന്യു മന്ത്രി ഇ ചന്ദ്രശേ ഖരൻ തുടങ്ങിയവർ തങ്ങളുടെ വോട്ട് രേഖപ്പെടു ത്തുകയു ണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button