CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിന്റെ മുഖ്യ സൂത്രധാരൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, കുറ്റപത്രത്തിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിന് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിൽ ബന്ധമുണ്ടായിരുന്നു എന്ന് ഇ ഡി സ്ഥിരീകരിക്കുകയും സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു, പിന്നാമ്പുറത്ത് ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫിസിലെ സംഘവും.

കൊച്ചി /തിരുവനന്തപുരം യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിന്റെ മുഖ്യ സൂത്രധാരൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറാണെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേ (ഇഡി) റ്റിന്റെ രണ്ടാമത്തെ കുറ്റപത്രം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി ) കോടതിയിൽ സമർപ്പിച്ച രണ്ടാമത്തെ കുറ്റപത്രത്തിലാണ് സ്വർണക്കടത്തിന്റെ മുഖ്യ സൂത്രധാരൻ ശിവശങ്കർ ആണെന്ന് പറഞ്ഞിട്ടുള്ളത്. ഇ ഡി യുടെ കുറ്റപത്രത്തിലൂടെ സംസ്ഥാന മുഖ്യ മന്ത്രിയുടെ ഓഫീസിന് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിൽ ബന്ധമുണ്ടായിരുന്നു എന്ന് ഇ ഡി സ്ഥിരീകരിക്കുകയും സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണ്.

ശിവശങ്കറിനെ അറസ്റ്റ് ചെയ്ത് 60 ദിവസം തികയും മുൻപ് ശിവശങ്കറിന്‌ സ്വാഭാവിക ജാമ്യത്തിനുള്ള പഴുതുകൾ അടച്ചുകൊണ്ടാണ് വ്യാഴാഴ്ച കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിൽ ഇ ഡി കുറ്റപത്രം സമർപ്പിച്ചത്. രേഖകൾ ഉൾപ്പെടെ ആയിരത്തിലധികം പേജുകൾ വരുന്ന കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത് എന്നാണു പുറത്ത് വരുന്ന വിവരം.ചൊവ്വാഴ്ചയാണ് അറസ്റ്റിലായിട്ട് അറുപത് ദിവസം പൂർത്തിയാവുന്നത്. ശിവശങ്കർ ഇപ്പോഴും റിമാൻഡിലാണ്. കേസ് അന്വേഷണം തുടങ്ങി ആദ്യ കുറ്റപത്രം സമർപ്പിച്ച ശേഷം നടത്തിയ അന്വേഷണത്തിലാണ് ശിവശങ്കറിന്റെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാകുന്നത് എന്നാണ് ഇഡി സ്വീകരിച്ചിരിക്കുന്നത്. ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫിസിലെ സംഘവും ചേർന്നാണ് സ്വർണം കടത്തിയിരുന്നതെന്നും സ്വപ്ന സുരേഷിന്റെ ലോക്കറിൽ കണ്ടെടുത്ത സ്വർണം ശിവശങ്കറിന് ലൈഫ് മിഷൻ ഇടപാടിൽ കോഴയായി ലഭിച്ച തുകയാണെന്നും ഇഡി ചൂണ്ടിക്കാട്ടുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും, പ്രിൻസിപ്പൽ സെക്രട്ടറി എന്ന പദവിയും ശിവശങ്കർ ദുരുപയോഗം ചെയ്തു. കുറ്റപത്രത്തിന്റെ വിശദ വിവരങ്ങൾ തുടർന്ന് പുറത്ത് വരും. അതേസമയം, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ സ്വത്തുക്കൾ സ്വർണക്കടത്ത് കേസിൽ കണ്ടു കെട്ടാൻ എൻഫോഴ്‌മെന്റ് ഡറക്ടറേറ്റിന്റെ ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങിയിരുന്നു. കുറ്റപത്രം നൽകാനിരിക്കെയാണ് ഇഡിയുടെ ഉത്തരവ് പുറത്തിറങ്ങിയത്. കേസിലെ മുഖ്യപ്രതികളായ സ്വപ്നയുടെയും സന്ദീപിന്റേയും ബാങ്ക് ലോക്കറിലും അക്കൗണ്ടിലുമുണ്ടായിരുന്ന ഒരു കോടി 80 ലക്ഷം കണ്ടുകെട്ടി. ഇക്കാര്യം ഇഡികോടതിയെ അറിയിച്ചിട്ടുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button