CharityKerala NewsLatest NewsNews

അഞ്ച് വര്‍ഷം ആഭ്യന്തരം കൈയിലുണ്ടായിട്ടും തന്നെ കള്ളനെന്ന് വിളിക്കുന്നവര്‍ എന്തുകൊണ്ട് പിടികൂടിയില്ല -ഫിറോസ് കുന്നംപറമ്പില്‍

മലപ്പുറം: തന്നെ കള്ളനെന്ന് വിളിക്കുന്നവര്‍ ആഭ്യന്തര വകുപ്പും പൊലീസും കൈയിലുണ്ടായിട്ടും അഞ്ച് വര്‍ഷത്തിനിടെ എന്തുകൊണ്ട് പിടികൂടിയില്ലെന്ന് തവനൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍. മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘താനൊരു മുസ്ലിം ലീഗുകാരനായിരുന്നുവെന്നും ചാരിറ്റിയല്ലാതെ ഇപ്പോള്‍ രാഷ്ട്രീയമില്ലെന്നും പറഞ്ഞത് മുതല്‍ തുടങ്ങിയതാണ് ആക്രമണം. മനുഷ്യത്വമില്ലാത്ത വര്‍ഗമാണ് ഈ ആക്രമണത്തിന് പിന്നില്‍.

ചാരിറ്റി അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തോടെ അവര്‍ നിരന്തരം ആക്രമിച്ചു. ഇതിനെ പ്രതിരോധിക്കാനായി അന്നെല്ലാം താന്‍ രാഷ്ട്രീയക്കാരനല്ലെന്നും രാഷ്ട്രീയത്തിലേക്കില്ലെന്നും ഫേസ്ബുക്കില്‍ നിരന്തരം പറഞ്ഞിരുന്നു. അതിന്‍റെ വിഡിയോ ക്ലിപ്പുകളാണ് ഇപ്പോള്‍ എതിരാളികള്‍ പ്രചരിപ്പിക്കുന്നത്.

താന്‍ ചെയ്ത പ്രവര്‍ത്തനങ്ങളെല്ലാം സമൂഹ മാധ്യമങ്ങളെ സാക്ഷിനിര്‍ത്തിയാണ്. രോഗികള്‍ക്ക് പൈസ വീതിച്ച്‌ നല്‍കിയിട്ടുള്ളത് അക്കൗണ്ടുകള്‍ വഴി മാത്രമാണ്. ഇതൊക്കെ പരിശോധിക്കാനും തെറ്റുകളുണ്ടെങ്കില്‍ കണ്ടുപിടിക്കാനും ഈ നാട്ടില്‍ പൊലീസ് മുതല്‍ എന്‍.ഐ.എ, ആര്‍.ബി.ഐ, വിജിലന്‍സ്, ഇന്‍റലിജന്‍സ്, ക്രൈംബ്രാഞ്ച് തുടങ്ങിയവരെല്ലാമുണ്ട്. അവര്‍ക്കൊക്കെ എന്തായിരുന്നു പണി.

ഇപ്പോള്‍ എതിരാളികള്‍ പറയുന്നത് ഫിറോസ് കുന്നംപറമ്ബില്‍ കള്ളനാണെന്നാണ്. അഞ്ചുകൊല്ലത്തിനിടെ എന്തുകൊണ്ട് ഇക്കാര്യം നിങ്ങള്‍ തെളിയിച്ചില്ല. താന്‍ കള്ളനാണെന്ന് പറയേണ്ടത് തെരഞ്ഞെടുപ്പ് അടുക്കുമ്പോഴല്ല -ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button