കേരളം ആര് ഭരിക്കുമെന്ന് താനും ബി ജെ പിയും ചേർന്ന് തീരുമാനിക്കുമെന്ന് പി സി ജോർജ്
കോട്ടയം: കേരളം ആര് ഭരിക്കുമെന്ന് താനും ബി ജെ പിയും ചേർന്നാണ് തീരുമാനിക്കുകയെന്ന് കേരള ജനപക്ഷം നേതാവും പൂഞ്ഞാർ സ്ഥാനാർഥിയുമായ പി സി ജോർജ്. സംസ്ഥാനത്ത് തൂക്കുസഭ വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൂഞ്ഞാറിൽ അമ്ബതിനായിരം വോട്ടിന്റെ ഭൂരിപക്ഷം നേടി താൻ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാറിലെ ജനങ്ങൾ എന്നെ ഉപേക്ഷിക്കില്ലെന്ന കാര്യത്തിൽ തനിക്ക് നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. പതിനായിരം മുതൽ അൻപതിനായിരം വരെ ഭൂരിപക്ഷം നേടും.
ആരെല്ലാം എന്ത് നുണപ്രചരണം നടത്തിയാലും എന്ത് ഗുണ്ടായിസം നടത്തിയാലും പൂഞ്ഞാറിലെ ജനങ്ങൾ എന്റെ കൂടെ തന്നെ കാണും. എന്നെ പരാജയപ്പെടുത്താൻ ദൈവം തമ്ബുരാൻ വിചാരിക്കാത്തിടത്തോളം കാലം ആർക്കും സാധിക്കില്ലെന്നും പിസി ജോർജ് പറഞ്ഞു. ഈരാറ്റുപേട്ടയിലെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറെയേറെ വോട്ട് പോയിട്ടുണ്ടെന്നും പിസി ജോർജ് വ്യക്തമാക്കി. ഭരണത്തുടർച്ചയുണ്ടാകില്ല.
യുഡിഎഫിന് 68 സീറ്റും എൽഡിഎഫിന് 70 സീറ്റുമാണ് ലഭിക്കുക. ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിക്കുക. കെ സുരേന്ദൻ വിജയിക്കുമെന്ന് നൂറ് ശതമാനം വിശ്വസിച്ചിരുന്നു. എന്നാൽ, കഴിഞ്ഞദിവസം മുതൽ കേൾക്കുന്നത് നേമത്ത് മാത്രമേ ബി.ജെ.പി വിജയിക്കൂവെന്നാണെന്നും പിസി ജോർജ് പറഞ്ഞു,