CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

ലഹരി മാഫിയയിൽ പിടിയിലായ അനൂബ് മുഹമ്മദുമായി വ്യക്തിബന്ധം മാത്രമെന്ന് ബിനീഷ് കോടിയേരി

തനിക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണം ബിനീഷ് കോടിയേരി നിഷേധിച്ചു. അനൂബ് മുഹമ്മദുമായി വ്യക്തിബന്ധം മാത്രമാണ് ഉള്ളത്. അനൂബിന് ലഹരി മാഫിയയുമായി ബന്ധമുള്ള കാര്യം അറിയില്ലായിരുന്നു. അറസ്റ്റിലായ ശേഷമാണ് ഇക്കാര്യം അറിഞ്ഞതെന്ന് ബിനീഷ് കോടിയേരി പ്രതികരിച്ചു.
“അനൂബ് മുഹമ്മദിനെ എനിക്ക് പരിചയമുണ്ട്. അഞ്ചെട്ട് വര്‍ഷമായി അറിയുന്ന ആളാണ്. അനൂബ് കേസില്‍ പിടിക്കപ്പെടുന്നതുവരെ ഇങ്ങനെയൊരു ആളാണ്, ഇത്തരത്തിലുള്ള ബിസിനസ് ചെയ്യുന്ന ആളാണെന്ന ധാരണ എനിക്ക് ഇല്ല. എന്നെ സംബന്ധിച്ച് അത് ഷോക്കിങ് ആയിരുന്നു. ടീ ഷര്‍ട്ട് ബിസിനസായിരുന്നു അനൂബിന് ആദ്യം. റെസ്റ്റോറന്‍റ് തുടങ്ങാന്‍ എന്നോട് ഉള്‍പ്പെടെ നിരവധി സുഹൃത്തുക്കളോട് പണം കടം വാങ്ങിയിട്ടുണ്ട്. ആ റെസ്റ്റോറന്‍റ് പിന്നീട് നഷ്ടത്തിലായി. ബംഗളൂരുവില്‍ പോകുമ്പോള്‍ അനൂബ് ഡിസ്കൌണ്ടില്‍ റൂമെടുത്ത് തന്നിട്ടുണ്ട്. അനൂബിന്‍റെ വീടുമായും എനിക്ക് ബന്ധമുണ്ട്. അനൂബ് ഇത്തരമൊരു കേസില്‍ പിടിക്കപ്പെട്ടത് എനിക്ക് മാത്രമല്ല അയാളുടെ ഉമ്മക്കും ഉപ്പക്കും വരെ ഷോക്കിങ് ആയിരുന്നു. അവര്‍ക്കും ഇങ്ങനെയൊരു കാര്യത്തെ കുറിച്ച് അറിയുമായിരുന്നില്ല”.

ബിനീഷ് കോടിയേരിക്ക് ബംഗളുരുവിലെ ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നാണ് പി കെ ഫിറോസ് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. നാർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത അനൂബിന് വേണ്ടി ഹോട്ടൽ വ്യവസായത്തിന് പണം നൽകിയത് ബിനീഷ് കേടിയേരിയാണ്. ഈ ഹോട്ടലിന്റെ മറവിൽ മയക്കുമരുന്ന് വില്‍പന നടന്നു. കുമരകത്തെ നൈറ്റ് പാർട്ടിയിൽ അനൂബിനൊപ്പം ബിനീഷും പങ്കെടുത്തു. ജൂലൈ 10ന് അനൂബിനെ ബിനീഷ് കോടിയേരി പല തവണ വിളിച്ചു. അന്നാണ് സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് അറസ്റ്റിലായത്. ജൂലൈ 10ന് ബിനീഷ് അനൂബിനെ 26 തവണ വിളിച്ചെന്നും ഫിറോസ് ആരോപിച്ചിരുന്നു. അതേസമയം, ബിനീഷിന്റെ വെളിപ്പെടുത്തലിൽ അനൂപുമായി ബന്ധമുണ്ടെന്ന ആരോപണം ശരിയാണെന്നു വ്യക്തമാവുകയാണ്. അഞ്ചു മുതൽ എട്ടു വര്ഷം വരെ നീണ്ട ബന്ധമാണ് ഉണ്ടായിരുന്നതെന്നും ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
ബെംഗളുരുവില്‍ ലഹരികടത്തു കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപുമായി പരിചയം മാത്രമാത്രമായിരുന്നു എന്ന് പറയുന്ന ബിനീഷ് കോടിയേരി, അനൂപിനെ വളരെ നന്നായി അറിയാം. വസ്ത്ര വ്യാപാരിയെന്ന നിലയ്ക്കാണ് അറിയുന്ന തെന്നും പറഞ്ഞിട്ടുണ്ട്.
ഹോട്ടൽ റൂം ബുക്ക് ചെയതു തരാറുണ്ട്. റസ്റ്ററന്റ് തുടങ്ങാന്‍ വായ്പ നൽകി. ആറു ലക്ഷം രൂപയാണ് വായ്പയായി നൽകിയത്. ലഹരിമരുന്ന് കച്ചവടവുമായി ബന്ധമുണ്ട് എന്നത് ഞെട്ടിക്കുന്ന വാർത്തയാണെന്നും ബിനീഷ് കോടിയേരി പറഞ്ഞു. ജൂലൈ പത്തിന് വിളിച്ചെന്ന ആരോപണം ശരിയല്ലെന്നാണ് ബിനീഷ് പറഞ്ഞിട്ടുള്ളത്.

ടെലിവിഷന്‍ സീരിയല്‍ നടി ഡി. അനിഖയോടൊപ്പമാണ് മുഹമ്മദ് അനൂപും മറ്റൊരു മലയാളിയായ ആര്‍ രവീന്ദ്രനും കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജന്‍സിയായ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. മുഹമ്മദ് അനൂപിന്റെ ഫോണ്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി കെ ടി റമീസിന്റെ നമ്പരും കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ ജൂലൈ 10ന് മുഹമ്മദ് അനൂപ് ബിനീഷ് കോടിയേരിയെ പല തവണ വിളിച്ചിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. ആ ഫോണ്‍കോളുകള്‍ ബിനീഷിനെയാണോ അതോ കോടിയേരി ബാലകൃഷ്ണനെ തന്നെയാണോ എന്ന കാര്യം ആണ് സ്ഥിരീകരിക്കാൻ ബാക്കി നിൽക്കുന്നത്.

കൊച്ചിയിലെ ലഹരി പാര്‍ട്ടികളിലൊക്കെ സജീവമായിരുന്ന മുഹമ്മദ് അനൂപ് ഒരു വര്‍ഷം മുമ്പാണ് താവളം ബെംഗളൂരുവിലേക്കു മാറ്റുന്നത്. സിനിമ സീരീയല്‍ മേഖലകളിലേക്ക് ലഹരിമരുന്നുകള്‍ നല്‍കുന്നത് അനൂപ് മുഹമ്മദാണെന്നും കണ്ടെത്തിയിട്ടുണ്ട്. മുഹമ്മദ് അനൂപിന്, സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നാണ് ഇത് സൂചന നൽകുന്നത്. എന്‍ഐഎ അനൂപിനെ ചോദ്യം ചെയ്യും. കേസിലെ പ്രതിയുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ സ്വര്‍ണ്ണ കടത്ത് അന്വേഷണം പുതിയ തലത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പാവുകയാണ്. സ്വപ്‌നാ സുരേഷുമായും അനൂപിന് ബന്ധമുണ്ടെന്നതിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നത്. സ്വര്‍ണ്ണ കടത്തിന് വേണ്ട പണം സ്വരൂപിക്കാന്‍ ഇയാളുടെ സഹായവും തേടിയിട്ടുണ്ടെന്നാണ് വിവരം. മയക്ക് മരുന്ന് ലോബിയുമായുള്ള ബന്ധങ്ങളാണ് സ്വര്ണക്കടത്തിന്റെ വിവരങ്ങൾ ചോരാൻ കാരണമായത്.
സ്വര്‍ണക്കടത്തു പിടിക്കപ്പെട്ട ഉടന്‍ കുടുംബത്തോടൊപ്പം ഒളിവില്‍പോയ സ്വപ്‌നയും ഇവര്‍ക്കൊപ്പം കൂടിയ സന്ദീപ് നായരും ബെംഗളൂരു ഒളിത്താവളമായി തിരഞ്ഞെടുക്കാന്‍ കാരണമെന്ന അന്വേഷണ സംഘങ്ങളുടെ ചോദ്യങ്ങള്‍ക്ക് അവർ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. ഇതിനിടെയാണ് അനൂപ് മയക്ക് മരുന്ന് കേസിൽ പിടിയിലാകുന്നത്. കൊച്ചിയില്‍ നിന്നു വാഹനത്തില്‍ കര്‍ണാടക അതിര്‍ത്തി കടന്നതിനു ശേഷം ബെംഗളൂരു വരെ അപരിചിത വാഹനം പിന്തുടര്‍ന്നതായി സ്വപ്‌നയുടെ മൊഴിയിൽ തന്നെ പറയുന്നുണ്ട്. സ്വര്‍ണക്കടത്തിനു കൂടുതല്‍ പണം സ്വരൂപിക്കാന്‍ റമീസ് ലഹരി റാക്കറ്റിന്റെ സഹായം തേടിയതിനു ശേഷമാണു നയതന്ത്ര പാഴ്‌സല്‍ വഴി സ്വര്‍ണം കടത്തുന്ന വിവരം ചോര്‍ന്നതെന്നു പ്രതികള്‍ പലരും മൊഴി നല്‍കിയിരുന്നതുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button