ജാതി മാറി പ്രണയിച്ചു, 22 കാരനെ കാമുകിയെയും ജനക്കൂട്ടത്തെയും സാക്ഷി നിർത്തി കുത്തി വീഴ്ത്തി നിലം തൊടാതെ മർദ്ദിച്ച് കൊന്നു.

ചെന്നൈ / ജാതി മാറി പ്രണയിച്ച കുറ്റം ചുമത്തി ഇരുപത്തിരണ്ടുകാരനെ കാമുകിയെയും ജനക്കൂട്ടത്തെയും സാക്ഷി നിർത്തി കുത്തി വീഴ്ത്തി നിലം തൊടാതെ മർദ്ദിച്ച് കൊന്നു. പ്രണയിച്ച കാമുകന്റെ അരും കോല കണ്ടു അലറി വിളിച്ച പെൺകുട്ടിയെയും അക്രമികൾ വെറുതെ വിട്ടില്ല.തമിഴ്നാട്ടിലെ കരൂരിലാണ് ജാതിയുടെ പേരിൽ നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ഹരിഹരൻ എന്ന ഇരുപത്തിരണ്ടുകാരനെയാണ് ജനക്കൂട്ടം നോക്കിനില്‍ക്കെ കാമുകിയുടെ മുന്നിലിട്ടു കുത്തിക്കൊലപ്പെടുത്തി കാമുകിയുടെ മുത്തഛ്ഛന്‍ അടക്കം മൂന്നുപേര്‍ ജാതി മറന്നു പ്രണയിച്ചതിന്റെ പക തീർത്തത്.
ഒത്തു തീർപ്പു ചർച്ചക്കെന്നു പറഞ്ഞു ക്ഷേത്ര മുറ്റത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു കൊല നടത്തിയതെന്നാണ് ശ്രദ്ധേയം. കാമുകിയുടെ മുത്തഛ്ഛന്‍ അടക്കം മൂന്നുപേര്‍ ആണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്. കോളജില്‍ സഹപാഠിയായിരുന്ന അയല്‍വാസിയായ മീനയെന്ന പെണ്‍കുട്ടിയുമായി ബാർബർ ജോലി ചെയ്തുവരുകയായിരുന്ന ഹരിഹരൻ പ്രണയത്തിലാവുകയായിരുന്നു. രണ്ടാഴ്ച മുമ്പ് പെൺകുട്ടിയുടെ കുടുംബം ഹരിഹരനെ ഫോണിൽ ബന്ധപ്പെടുന്നത് ബലമായി നിർത്തുകയുണ്ടായി. മീനയെ കാണാന്‍ ഹരിഹരന്‍ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട അവസ്ഥയിൽ ആണ് ഹരിഹരൻ മധ്യസ്ഥ ചർച്ചക്കായി എത്തുന്നത്.
ചര്‍ച്ച ചെയ്തു പ്രശ്നം പരിഹരിക്കാൻ കാമരാജപുരം പശുപതീശ്വര ക്ഷേത്രത്തിലേക്കു മീനയുടെ കുടുംബം ഹരിഹരനെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തുകയായിരുന്നു. ക്ഷേത്രത്തിനു മുന്നില്‍ വച്ചുള്ള സംസാരം വാക്കേറ്റവും തുടർന്ന് കയ്യാങ്കളിയുമായി.കുത്തേറ്റു നിലത്തു വീണ ഹരിഹരനെ അരിശം തീരാതെ പ്രതികൾ നിർത്താതെ മർദ്ദിക്കുകയായിരുന്നു. സവര്‍ണജാതിക്കാരായ മീനയുടെ കുടുംബത്തിന് ബാര്‍ബറായ ഹരിഹരന്‍ മകളെ പ്രണയിച്ചതു ഇഷ്ടമായിരുന്നില്ലെന്നതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് കരൂര്‍ പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ ശങ്കര്‍, അമ്മാവന്‍ കാര്‍ത്തികേയന്‍, ബന്ധു വേലുച്ചാമി എന്നിവരെ യാണ് പോലീസ് സംഭവത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. അക്രമികളുടെ ഇടയില്‍നിന്ന് ഹരിഹരനെ മോചിപ്പിച്ചു സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.