Latest NewsNationalNews

മുകേഷ് അംബാനിയെ കൊല്ലാന്‍ പ്ലാന്‍,കാറുടമയുടേത് കൊലപാതകമെന്ന് എടിഎസ്‌

മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി നിര്‍ത്തിയിട്ട സ്കോര്‍പിയോയുടെ ഉടമ മന്‍സുഖ് ഹിരേനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് മഹാരാഷ്ട്ര ഭീകര വിരുദ്ധസേന (എ.ടി.എസ്)യുടെ നിഗമനം. ടവ്വലുകള്‍ വായില്‍ തിരുകി അതിനു മുകളില്‍ കോവിഡ് പ്രതിരോധ മാസ്കിട്ട നിലയിലാണ് താണെയിലെ രേതി ബന്ദര്‍ കടലിടുക്കില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

കൊലയാളികളുടെ ആസൂത്രണം പാളിയതിനാലാണ് താമസംവിനാ മൃതദേഹം കാണപ്പെട്ടതെന്നാണ് എ.ടി.എസിന്‍റെ നിഗമനം. അപ്രതീക്ഷിതമായി വേലിയിറക്കമുണ്ടായതിനാല്‍ മൃതദേഹം മുങ്ങുകയൊ ഒലിച്ചുപോകുകയൊ ചെയ്തില്ല. വെള്ളം കയറി മൃതദേഹം പെട്ടെന്ന് ചീര്‍ക്കുകയും പൊങ്ങുകയും ചെയ്യാതിരിക്കാനാണ് വായില്‍ ടവ്വലുകള്‍ തിരുകിയതെന്നും കരുതുന്നു. ഹിരേന്‍റെ മൃതദേഹം ദൂരെ നിന്ന് ഒലിച്ചെത്തിയതല്ലെന്ന് വ്യക്തമായിട്ടുണ്ട്.

ഹിരേനെ കാണാതായ വ്യാഴാഴ്ച രാത്രി 10ന് അദ്ദേഹത്തിന്‍റെ ഒരു മൊബൈല്‍ 40 കിലോമീറ്റര്‍ അകലെയുള്ള വസായിലെ ഒരു ഗ്രാമത്തില്‍വെച്ചും മറ്റൊരു മൊബൈല്‍ ഇൗ പ്രദേശത്ത് നിന്ന് 10 കിലോമീറ്റര്‍ കൂടി അകലെയുള്ള തുംഗരേശ്വറില്‍ വെച്ചുമാണ് പ്രവര്‍ത്തനം നിലച്ചത്. ഇത് ഹിരേന്‍ അതുവഴി പോയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ കൊലയാളികള്‍ ബോധപൂര്‍വ്വം ചെയ്തതാണെന്നും എ.ടി.എസ് സംശയിക്കുന്നു. മൊബൈലുകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.

കൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ താവ്ഡെ എന്നവകാശപ്പെട്ട് ഒരാള്‍ വ്യാഴാഴ്ച രാതി എട്ടിന് ഹിരേനെ േഫാണില്‍ വിളിച്ചിരുന്നു. അയാളെ കാണാന്‍ പോയ ഹിരേന്‍ പിന്നെ തിരിച്ചു വന്നില്ല. ഹിരേന്‍റെ ഭാര്യ വിമല നല്‍കിയ പരാതിയില്‍ ഞായറാഴ്ചയാണ് എ.ടി.എസ് അജ്ഞാതര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തത്. താനെ പൊലിസില്‍ നിന്ന് കേസ് മഹാരാഷ്ട്ര സര്‍ക്കാര്‍ എ.ടി.എസിന് കൈമാറുകയായിരുന്നു.

കഴിഞ്ഞ 25ന് വൈകീട്ടണ് മുകേഷ് അംബാനിയുടെ വീടിനടുത്ത് 20 ജലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണി കത്തും അംബാനിയുടെ സുരക്ഷാ വാഹനവ്യൂഹങ്ങളുടെ നമ്ബര്‍ പ്ലേറ്റുകളുമായി ഉപേക്ഷിച്ച നിലയില്‍ സ്കോര്‍പിയോ കണ്ടെത്തിയത്. സ്കോര്‍പിയോ മന്‍സുഖ് ഹിരന്‍റേതാണെന്ന് വ്യക്തമായതോടെ പൊലിസ് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ 17ന് മുംബൈയിലേക്കുള്ള യാത്രമധ്യേ കാറ് കേടുവരികയും െഎരോളി പാലത്തിനടുത്ത് നിറുത്തിടുകയും ചെയ്തതായിരുന്നുവെന്നും പിന്നീട് കാണാതായെന്നുമാണ് മന്‍സുഖ് ഹിരേന്‍ മൊഴി നല്‍കിയത്. വാഹനം കാണാതായതുമായി ബന്ധപ്പെട്ട് ഹിരേന്‍ നല്‍കിയ പരാതിയും എ.ടി.എസ് അന്വേഷിക്കുന്നുണ്ട്.

കാണാതാകുന്നതിന് തൊട്ടുമുമ്ബ്, കേസില്‍ പ്രതിയെന്നോണം പൊലിസുകാരും മാധ്യമ പ്രവര്‍ത്തകരും പെരുമാറുന്നുവെന്നും ഉപദ്രവിക്കുന്നുവെന്നും ആരോപിച്ച്‌ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഹിരേന്‍ കത്തെഴുതിയിരുന്നു. അംബാനിയുടെ വീടിനുമുന്നില്‍ സ്ഫോടക വസ്തുക്കളുമായി സ്കോര്‍പിയോ കണ്ടെത്തിയ കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.െഎ.എ) കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button