ഇടുക്കിയിൽ കൈയേറിയ 100 ഏക്കറോളം ഭൂമി തിരിച്ചുപിടിച്ചു.

തൊടുപുഴ / വാഗമൺ, മൂന്നാർ മേഖലകളിയായി 100 ഏക്കറോളം കൈയ്യേറ്റ ഭൂമി കോടതി ഉത്തരവിനെ തുടർന്ന് സംസ്ഥാന റവന്യു വകുപ്പ് തിരിച്ചുപിടിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാലാണ് റവന്യൂ വകുപ്പിന്റെ നടപടി. മൂന്നാര്‍ പോതമേട്ടില്‍ ടോള്‍ ട്രീ റിസോര്‍ട്ട് വ്യാജപട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ സ്ഥലമാണ് റവന്യൂ വകുപ്പ് എറ്റെടുത്തത്. സര്‍വേ നമ്പര്‍ 231, 241,243 എന്നിവയില്‍ ഉള്‍പ്പെട്ട പതിനേഴരയേക്കര്‍ ഭൂമി പിടിച്ചെടുത്തു. മൂന്നാര്‍ എല്‍ ആര്‍ തഹസില്‍ദാര്‍ കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സര്‍വ്വേ സംഘമാണ് നടപടി സ്വീകരിച്ചത്. സര്‍വേ നമ്പര്‍ 818, 819, 879 എന്നിവയില്‍ വാഗമണ്‍ ഉളുപ്പുണിയില്‍ എറണാകുളം സ്വദേശി സിറില്‍ പി. ജേക്കബ് കഴിഞ്ഞ പത്ത് വര്‍ഷമായി അനധികൃതമായി കൈവശം വച്ചിരുന്ന 79 ഏക്കര്‍ സ്ഥലവും പിടിച്ചെടുത്തിട്ടുണ്ട്. ഭൂമി വ്യാജ രേഖകളുണ്ടാക്കി കൈവശപ്പെടുത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 1995ലാണ് വ്യാജപട്ടയമുണ്ടാക്കി ഭൂമികൾ കൈയ്യേറിയതായി റവന്യൂ സംഘം കണ്ടെത്തുന്നത്. 2003 ൽ ജില്ലാകളക്ടർ ഈ ഉത്തരവ് ശരിവെക്കുകയായിരുന്നു. ശേഷമാണ് ഇപ്പോൾ റവന്യൂ വകുപ്പിന്റെ നടപടി ശരിവച്ച് ഹൈക്കോടതി ഉത്തരവ് വരുന്നത്. തുടർന്നാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ നടക്കുന്നത്.